'അന്ന്‌ എന്തു കേട്ടാലും പ്രതികരിക്കാറുണ്ടായിരുന്നു, വല്ലാതെ ഡിസ്റ്റര്‍ബ് ആകുമായിരുന്നു, ഇപ്പോള്‍ അങ്ങനെയല്ല'; മാറ്റത്തെ കുറിച്ച് സിമ്പു

തന്റെ സ്വഭാവത്തിലടക്കം താന്‍ ഒരുപാട് മാറിയിട്ടുണ്ടെന്ന് നടന്‍ ചിമ്പു. ജീവിതത്തെ കുറിച്ച് വാചാലനാതുന്ന സിമ്പുവിന്റെ പുതിയൊരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. പണ്ട് എന്ത് കേട്ടാലും പ്രതികരിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിമര്‍ശനങ്ങള്‍ കേട്ടാലും ആവശ്യമുള്ളതാണെന്ന് തോന്നിയാല്‍ മാത്രമേ മനസിലേക്ക് എടുക്കുകയുള്ളു എന്നാണ് താരം പറയുന്നത്.

പണ്ട് എവിടെ നിന്ന് എന്തു കേട്ടാലും പ്രതികരിക്കാറുണ്ടായിരുന്നു. പ്രതികരിച്ച് കഴിയുമ്പോള്‍ ലഭിക്കുന്ന വിമര്‍ശനങ്ങളും അഭിപ്രായങ്ങളും ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. വല്ലാതെ ഡിസ്റ്റര്‍ബ് ആകുമായിരുന്നു. ചിലപ്പോള്‍ സങ്കടം വരുന്ന അവസ്ഥ വരെയുണ്ടാകും. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല.

എല്ലാം വളരെ സാവധാനം ഇരുന്ന് കേട്ട് മനസിലാക്കി പഠിക്കും. സ്വയമുള്ള സംതൃപ്തിക്കും സന്തോഷത്തിനുമാണ് പ്രാധാന്യം. മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ കേട്ടാലും ആവശ്യമുള്ളതാണെന്ന് തോന്നിയാല്‍ മാത്രമെ മനസിലേക്ക് എടുക്കാറുള്ളൂവെന്നും സിമ്പു പറയുന്നു.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മാനാട് ഉള്‍പ്പെടെ നില്‍വില്‍ നാല്‍പത്തിയേഴ് സിനിമകള്‍ ചെയ്ത സിമ്പു അമ്പത് തികഞ്ഞ് കഴിഞ്ഞാല്‍ പിന്നെ സംവിധാനത്തിലേക്ക് ഇറങ്ങണമെന്നതിനെ കുറിച്ച് ശക്തമായി ആലോചിക്കുന്നുണ്ടെന്നും വ്യക്തമാക്കി. തന്നെ കുറിച്ചുള്ള നല്ല കാര്യങ്ങള്‍ക്കും ട്രോളുകള്‍ വരുന്നതിനാല്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു.

ട്രോളന്മാരെ ഒരിക്കലും കുറ്റപറയാന്‍ സാധിക്കില്ല. ഓരോഗുത്തരുടേയും അഭിപ്രായ പ്രകടനങ്ങളാണ്. തന്നെ കുറിച്ചുള്ള മീമുകള്‍ അവര്‍ പുറത്തിറക്കുമ്പോള്‍ അതില്‍ മോശം കാര്യങ്ങള്‍ മാത്രമല്ല നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോഴും അവര്‍ ട്രോളുകള്‍ ചെയ്യാറുണ്ട്. അതിനാല്‍ സന്തോഷിക്കാറുണ്ട് എന്നാണ് സിമ്പു പറയുന്നത്.

Latest Stories

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു, തോൽവിക്ക് കാരണം എന്തെന്ന് പഠിക്കും... തിരുത്തും'; എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ

കൊച്ചിക്ക് യുഡിഎഫ് തരംഗം; കൊച്ചി കോര്‍പ്പറേഷന്‍ തിരിച്ചുപിടിച്ചു; ദീപ്തി മേരി വര്‍ഗീസ് അടക്കം പ്രമുഖ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം ആധികാരിക ജയം

'യുഡിഎഫ് തികഞ്ഞ സന്തോഷത്തിൽ, കേരളം ഞങ്ങൾക്കൊപ്പം'; എൽഡിഎഫിന്റെ കള്ള പ്രചാരണം ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ, ബലാത്സംഗ കേസിലെ കൂട്ടുപ്രതി; ഫെനി നൈനാന് അടൂർ നഗരസഭയിൽ‌ തോൽവി