ഐശ്വര്യ എന്നെ ഗൂഗിള്‍ ചെയ്താണ് വന്നത്, നമ്മളോടൊന്നും സംസാരിക്കില്ല എന്നണ് കരുതിയത്.. എന്നാല്‍ ഞാന്‍ ഷോക്കായി: റഹ്‌മാന്‍

മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തിനായി വന്‍ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിപ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടന്‍ റഹ്‌മാന്‍ ഇപ്പോള്‍. ഐശ്വര്യ റായ്‌ക്കൊപ്പം ആയിരുന്നു തന്റെ ആദ്യത്തെ സീന്‍ എന്നാണ് റഹ്‌മാന്‍ പറയുന്നത്.

സിനിമ ആരംഭിക്കുന്നതിന് ആറു മാസം മുമ്പേ മേക്കപ്പ് ടെസ്റ്റ്, കോസ്റ്റ്യൂം റിഹേഴ്‌സല്‍, ഡയലോഗ് റിഹേഴ്‌സല്‍ എന്നിവ ഉണ്ടായിരുന്നു. അപൂര്‍വമായി മാത്രമേ ഒരു സിനിമയില്‍ ഇത്രയധികം താരങ്ങള്‍ വരാറുള്ളൂ. അഭിനയിച്ച എല്ലാവരും പ്രധാനപ്പെട്ട താരങ്ങളാണ്.

സെറ്റില്‍ അമ്പത്, അറുപത് കാരവാനുകളുണ്ടാവും. ഓരോരുത്തര്‍ക്കും കാരവാനുണ്ട്. ബാഹുബലിയില്‍ മൂന്നോ നാലോ പേരാണ് പ്രധാന അഭിനേതാക്കള്‍. ബാക്കിയെല്ലാവരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മറ്റുമാണ്. പൊന്നിയിന്‍ സെല്‍വനില്‍ ഒരു ചെറിയ വേഷത്തിലാണെങ്കിലും പ്രമുഖ ആര്‍ട്ടിസ്റ്റുകളാണ് എത്തിയിരിക്കുന്നത്.

പൊന്നിയിന്‍ സെല്‍വനില്‍ തന്റെ ആദ്യ സീന്‍ ഐശ്വര്യ റായ്‌ക്കൊപ്പമാണ്. അവര്‍ വളരെ പ്രൊഫഷണലാണ്. താന്‍ വിചാരിച്ചത് ഐശ്വര്യ റായ് നമ്മളോടൊന്നും സംസാരിക്കില്ലെന്നാണ്. പക്ഷെ അങ്ങനെയായിരുന്നില്ല. തന്നെ പറ്റി അവര്‍ നന്നായി ഗൂഗിള്‍ ചെയ്തത് പോലെയുണ്ടായിരുന്നു. സിനിമയിലെ തന്റെ വര്‍ഷങ്ങളെ കുറിച്ചെല്ലാം സംസാരിച്ചു.

താന്‍ ഷോക്കായി. ഒരു സീനില്‍ റിഹേഴ്‌സല്‍ ചെയ്യണമെന്ന് പറഞ്ഞ് അവരും താനും ഒരുമിച്ച് റിഹേഴ്‌സല്‍ ചെയ്തു. അവരുടെ താല്‍പര്യ പ്രകാരമായിരുന്നു അത് ചെയ്തത് എന്നാണ് സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ റഹ്‌മാന്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക