അച്ഛന്റെ സംസാരം സഹിക്കാന്‍ കഴിയാതെയാണ് അമ്മ അശ്ലീല സിനിമകളില്‍ അഭിനയിക്കാന്‍ പോയത് എന്ന് തെറ്റിദ്ധരിച്ചു: സാറ അലിഖാന്‍

അച്ഛനും അമ്മയും വൃത്തികെട്ടവരായിരുന്നു എന്ന് തെറ്റിദ്ധരിച്ച കുട്ടിക്കാലമായിരുന്നു തന്റേതെന്ന് നടി സാറ അലിഖാന്‍. നടി അമൃത സിംഗിന്റെയും സെയ്ഫ് അലിഖാന്റെയും മകളാണ് സാറ. അച്ഛന്റെയും അമ്മയുടെയും സിനിമകള്‍ കണ്ട് താന്‍ അവരെ തെറ്റായി ജഡ്ജ് ചെയ്തു എന്നാണ് ഒരു അഭിമുഖത്തില്‍ സാറ പറയുന്നത്.

2006ല്‍ പുറത്തിറങ്ങിയ ഓംകാര്‍ എന്ന സിനിമ കണ്ടപ്പോള്‍ താന്‍ കരുതിയത് അച്ഛന്‍ എത്ര മോശമായ ഭാഷയിലാണ് സംസാരിക്കുന്നത്, എത്ര മാത്രം നെഗറ്റീവ് ആണ് എന്നൊക്കെയാണ്. 2005ല്‍ പുറത്തിറങ്ങിയ കല്യുഗ് എന്ന സിനിമ കണ്ടപ്പോള്‍, അച്ഛന്റെ സംസാരം സഹിക്കാന്‍ കഴിയാതെയാണ് അമ്മ അശ്ലീല സിനിമകളില്‍ അഭിനയിക്കാന്‍ പോയത് എന്ന് തെറ്റിദ്ധരിച്ചു.

കുഞ്ഞുന്നാളില്‍ അത്തരം സിനിമകള്‍ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. സിനിമ കണ്ടതു മുതല്‍ അച്ഛനോടും അമ്മയോടും ഉള്ള എന്റെ സമീപനം പോലും മാറി. എന്നാല്‍ ആ വര്‍ഷം അച്ഛനും അമ്മയും മികച്ച പ്രതിനായക-നായിക വേഷത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടപ്പോള്‍, എന്താണിത് എന്ന് ചിന്തിച്ചു പോയി.

ഇത്രയും മോശമായി പെരുമാറിയവര്‍ക്കും പുരസ്‌കാരമോ എന്നതായിരുന്നു ചിന്ത എന്നാണ് സാറ പറയുന്നത്. 1991ല്‍ ആണ് സെയ്ഫ് അലി ഖാനും അമൃത സിംഗും വിവാഹിതരാകുന്നത്. ഇരുവരും 2004ല്‍ വേര്‍പിരിഞ്ഞു. സാറയെ കൂടാതെ ഒരു മകനും ഈ ബന്ധത്തില്‍ ഉണ്ട്. 2012ല്‍ ആണ് സെയ്ഫ് അലി ഖാന്‍ കരീന കപൂറിനെ വിവാഹം ചെയ്തത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ