അച്ഛന്റെ സംസാരം സഹിക്കാന്‍ കഴിയാതെയാണ് അമ്മ അശ്ലീല സിനിമകളില്‍ അഭിനയിക്കാന്‍ പോയത് എന്ന് തെറ്റിദ്ധരിച്ചു: സാറ അലിഖാന്‍

അച്ഛനും അമ്മയും വൃത്തികെട്ടവരായിരുന്നു എന്ന് തെറ്റിദ്ധരിച്ച കുട്ടിക്കാലമായിരുന്നു തന്റേതെന്ന് നടി സാറ അലിഖാന്‍. നടി അമൃത സിംഗിന്റെയും സെയ്ഫ് അലിഖാന്റെയും മകളാണ് സാറ. അച്ഛന്റെയും അമ്മയുടെയും സിനിമകള്‍ കണ്ട് താന്‍ അവരെ തെറ്റായി ജഡ്ജ് ചെയ്തു എന്നാണ് ഒരു അഭിമുഖത്തില്‍ സാറ പറയുന്നത്.

2006ല്‍ പുറത്തിറങ്ങിയ ഓംകാര്‍ എന്ന സിനിമ കണ്ടപ്പോള്‍ താന്‍ കരുതിയത് അച്ഛന്‍ എത്ര മോശമായ ഭാഷയിലാണ് സംസാരിക്കുന്നത്, എത്ര മാത്രം നെഗറ്റീവ് ആണ് എന്നൊക്കെയാണ്. 2005ല്‍ പുറത്തിറങ്ങിയ കല്യുഗ് എന്ന സിനിമ കണ്ടപ്പോള്‍, അച്ഛന്റെ സംസാരം സഹിക്കാന്‍ കഴിയാതെയാണ് അമ്മ അശ്ലീല സിനിമകളില്‍ അഭിനയിക്കാന്‍ പോയത് എന്ന് തെറ്റിദ്ധരിച്ചു.

കുഞ്ഞുന്നാളില്‍ അത്തരം സിനിമകള്‍ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. സിനിമ കണ്ടതു മുതല്‍ അച്ഛനോടും അമ്മയോടും ഉള്ള എന്റെ സമീപനം പോലും മാറി. എന്നാല്‍ ആ വര്‍ഷം അച്ഛനും അമ്മയും മികച്ച പ്രതിനായക-നായിക വേഷത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടപ്പോള്‍, എന്താണിത് എന്ന് ചിന്തിച്ചു പോയി.

ഇത്രയും മോശമായി പെരുമാറിയവര്‍ക്കും പുരസ്‌കാരമോ എന്നതായിരുന്നു ചിന്ത എന്നാണ് സാറ പറയുന്നത്. 1991ല്‍ ആണ് സെയ്ഫ് അലി ഖാനും അമൃത സിംഗും വിവാഹിതരാകുന്നത്. ഇരുവരും 2004ല്‍ വേര്‍പിരിഞ്ഞു. സാറയെ കൂടാതെ ഒരു മകനും ഈ ബന്ധത്തില്‍ ഉണ്ട്. 2012ല്‍ ആണ് സെയ്ഫ് അലി ഖാന്‍ കരീന കപൂറിനെ വിവാഹം ചെയ്തത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക