ഇതെന്താ കടലിനടിയിൽ മദ്യ ഷോപ്പോ? പൊട്ടിക്കാത്ത നൂറ് ഷാംപെയ്ൻ കുപ്പികളും വൈനും!

കടലിനടിയിലെ കപ്പലിന്റെ അവശിഷ്ടങ്ങൾ തിരഞ്ഞു പോയവർ കിട്ടിയത് കണ്ട് അത്ഭുതപ്പെട്ടു. ബാൾട്ടിക് കടലിലെ മുങ്ങൽ വിദഗ്ദർ ആദ്യം സോണാറിലെ അവശിഷ്ടം കണ്ടപ്പോൾ ആദ്യം കരുതിയത് മത്സ്യബന്ധന ബോട്ടാണെന്നാണ്. എന്നാൽ അന്വേഷിച്ച് പോയപ്പോൾ 19-ാം നൂറ്റാണ്ടിലെ ഒരു കപ്പൽ ആണ് കണ്ടെത്തിയത്.

കപ്പലിൽ സാധനങ്ങൾ കണ്ട മുങ്ങൽ വിദഗ്ധർ ആദ്യം ഞെട്ടി. കാരണം മറ്റൊന്നുമല്ല, 100ൽ അധികം ഷാംപെയ്ൻ കുപ്പികൾ, വൈൻ, മിനറൽ വാട്ടർ, പോർസലൈൻ തുടങ്ങിയവയായിരുന്നു ഉളിൽ ഉണ്ടായിരുന്നത്. വിലകൂടിയ മദ്യ ശേഖരം ആണിത് എത്തും പറയുന്നു. ഇവ കൂടാതെ ചരിത്രപരമായ ചില പുരാവസ്തുക്കളും കപ്പലിൽ ഉണ്ടായിരുന്നു എന്നും റിപോർട്ടുകൾ പറയുന്നു. കൂടാതെ ജർമൻ കമ്പനിയായ സെൽട്ടേഴ്സിന്റെ മുദ്രയുള്ള മിനറൽ വാട്ടറിന്റെ ചില കുപ്പികളും ചീനപാത്രങ്ങളും കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.

സ്വീഡിഷ് തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയുള്ള ബാൾട്ടിക് കടലിൽ, ബാൾട്ടിടെക് ഗ്രൂപ്പിലെ പോളിഷ് സാങ്കേതിക മുങ്ങൽ വിദഗ്ധരുടെ ഒരു സംഘമാണ് ഈ കപ്പൽ അവശിഷ്ടം കണ്ടെത്തിയത്. കപ്പലിൽ ശരിക്കും എത്ര ഷാംപെയ്നുകൾ ഉണ്ടെന്ന് കൃത്യമായി നിർണ്ണയിക്കാൻ മുങ്ങൽ വിദഗ്ധർക്ക് ബുദ്ധിമുട്ടാണെന്നാണ് ബാൾട്ടിടെക് ഡൈവർ ടോമാസ് സ്റ്റാച്ചുറ പറയുന്നത്. എന്നാൽ എന്തായാലും 100 കുപ്പികൾ എങ്കിലും ഉണ്ടെന്നുമിദേഹം പറയുന്നു. അതേസമയം, മുങ്ങൽ വിദഗ്ധർക്ക് രസകരമായി തോന്നിയത് മദ്യമല്ല, മറിച്ച് കളിമൺ കുപ്പികളിലെ മിനറൽ വാട്ടർ ആയിരുന്നു.

ഇത് 19-ാം നൂറ്റാണ്ടിൽ രാജകൊട്ടാരങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഒന്നായിരുന്നു എന്നും ഏതാണ്ട് മരുന്ന് പോലെയാണ് കണക്കാക്കിയിരുന്നതെന്നും സ്റ്റാച്ചുറ പറയുന്നു.കണ്ടെത്തിയ മദ്യവും ജലവും ഇപ്പോഴും സുരക്ഷിതമായി കുടിക്കാൻ കഴിയുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

ജർമ്മൻ ബ്രാൻഡായ സെൽറ്റേഴ്‌സിൽ നിന്നുള്ള മിനറൽ വാട്ടറിലെ സ്റ്റാമ്പ് 1850 നും 1867 നും ഇടയിൽ നിർമ്മിച്ചതാണെന്നാണ് ചരിത്രകാരന്മാർ കണ്ടെത്തിയിരിക്കുന്നത്. സെൽറ്റേഴ്‌സ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ‘വെള്ളം കുപ്പിയിലാക്കിയ മൺപാത്ര ഫാക്ടറിയും നിലവിലുണ്ട്, കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ഞങ്ങൾ അവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നും ഇദ്ദേഹം പറയുന്നു.

ജൂലൈ 11ന് സോണാർ വഴി സംഘം ആദ്യം അവശിഷ്ടം കണ്ടപ്പോൾ ഇത് ഒരു മത്സ്യബന്ധന ബോട്ടാണെന്നാണ് ഇവർ കരുതിയത്. കപ്പലിലുണ്ടായിരുന്ന ചില വസ്തുക്കൾ വിശകലനം ചെയ്തതോടെ 19-ാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ കപ്പൽ മറിഞ്ഞിരിക്കാം എന്നാണ് മുങ്ങൽ വിദഗ്ധരുടെ വിലയിരുത്തൽ.

Latest Stories

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്