ആരുടെ രക്തമാണ് പംപ്‌ളാനിക്ക് പ്രിയതരം

തലശ്ശേരി ആര്‍ച്ച്ബിഷപ് ജോസഫ് പംപ്‌ളാനി എന്തു കണ്ടാണ് രണ്ടും കല്പിച്ചിറങ്ങിയിരിക്കുന്നത്? ബിജെപിയുടെ വിഷമം മാറ്റിക്കൊടുക്കാന്‍ ക്രൈസ്തവ വോട്ടിന് വിലയിട്ട മതമേലധ്യക്ഷന്‍ ഇപ്പോള്‍ രക്തസാക്ഷികള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു. പന്തക്കുസ്താദിനത്തില്‍ പരിശുദ്ധത്മാവിന്റെ ഭാഷണവരം ലഭിച്ച അപ്പസ്‌തോലരുടെ ഭാഷയിലല്ല കെസിവൈഎം യുവജനദിനത്തില്‍ ആത്മീയപിതാവ് സംസാരിച്ചത്. ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധനായ രക്തസാക്ഷിയുടെ സ്മരണയില്‍ സ്ഥാപിതമാവുകയും ആ രക്തം വീണ് കുതിര്‍ന്ന മണ്ണില്‍ മു ളച്ചു വളര്‍ന്ന് ലോകവ്യാപകമായി പന്തലിക്കുകയും ചെയ്ത സഭയുടെ പ്രതിനിധിയില്‍നിന്ന് പ്രതീക്ഷിക്കുന്നത് വിവേകത്തിന്റെ പരിപക്വമായ ശബ്ദമാണ്. കണ്ടവനോട് കലഹിച്ച് അനാവശ്യമായി മരിക്കുന്നവന്‍ എന്ന നിര്‍വചനം രക്തസാക്ഷിക്കു നല്‍കുംമുമ്പ് അദ്ദേഹം അണിഞ്ഞിരിക്കുന്ന കുരിശ് അഴിച്ചുവയ്ക്കണമായിരുന്നു. പുരോഹിതന്മാരോട് അനാവശ്യമായി കലഹിച്ച് മരണം വരിച്ചയാളാണോ യേശു? ക്രിസ്തുമതത്തിലെ ആദ്യ രക്തസാക്ഷിയായ സ്‌തേഫാനോസ് മുതല്‍ നമ്മുടെ കാലത്ത് സ്റ്റാന്‍ സ്വാമി വരെ എണ്ണിയാല്‍ തീരാത്ത രക്തസാക്ഷികളുടെ ജീവത്യാഗത്താല്‍ ധന്യമാണ് ക്രിസ്തുമതത്തിന്റെ ഇരുപത് നൂറ്റാണ്ട് നീണ്ട ചരിത്രം.

മര്‍ദകരോടും ചൂഷകരോടും കലഹിച്ച് കുരിശിലേറിയ റോമന്‍ അടിമ സ്പാര്‍ട്ടക്കസ് മുതല്‍ രേഖപ്പെടുത്തപ്പെട്ടവരും അല്ലാത്തവരുമായ രക്തസാക്ഷികളുടെ നഷ്ടപ്പെട്ടതും നഷ്ടപ്പെടുത്തിയതുമായ ജീവിതമാണ് മനുഷ്യവിമോചനത്തിന്റെ ചരിത്രം. രക്തത്തെ വേര്‍തിരിച്ചു കാണാനാവില്ല. മെഡിക്കല്‍ ലാബിലെ ടെക്‌നീഷ്യന്മാര്‍ മാത്രമാണ് മനുഷ്യരക്തത്തെ ഗ്രൂപ്പടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത്. രാഷ്ട്രീയ രക്തസാക്ഷികളെപ്പോലെയല്ല അപ്പസ്‌തോലര്‍ എന്ന് നല്ല ഇടയന് എങ്ങനെ പറയാന്‍ കഴിയും? പൊലീസിന്റെ പിടിയില്‍ പെടാതെ ഭയന്നോടി മരണത്തിലേക്ക് വീഴുന്നവരുണ്ട്; അക്രമികളില്‍നിന്ന് രക്ഷപ്പെടാനാകാതെ മരിക്കുന്നവരുണ്ട്. എല്ലാവരെയും വിശുദ്ധരായി കാണേണ്ട. അതിന് സഭയുടെ അംഗീകൃത ലിസ്റ്റുണ്ട്. പക്ഷേ രക്തസാക്ഷികള്‍ രക്തസാക്ഷികള്‍തന്നെയാണ്.

വിശ്വാസത്തിലെ ദൃഢതയും നിലപാടുകളിലെ സ്ഥൈര്യവും നിമിത്തം അപരനുവേണ്ടി ജീവന്‍ വെടിയുന്നവരാണ് രക്തസാക്ഷികള്‍. ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ എന്ന് സഭയുടെ രക്തസാക്ഷികളോട് വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാം. രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന് സഖാക്കള്‍ക്ക് നെഞ്ചുരുകി മുദ്രാവാക്യം വിളിക്കാം. പ്രാര്‍ത്ഥനയായാലും അഭിവാദ്യമായാലും അത് രക്തസാക്ഷികള്‍ അര്‍ഹിക്കുന്ന ശ്രദ്ധാഞ്ജലിയാണ്. കമ്യൂണിസ്റ്റുകാരിലും നല്ലവരുണ്ടെന്നു പറഞ്ഞ ഫ്രാന്‍സിസ് നയിക്കുന്ന ക്രിസ്തുവിന്റെ സഭയില്‍ പംപ്‌ളാനി വിരോധാഭാസമാകുന്നു. ഞാനും നിന്നെ വിധിക്കുന്നില്ല എന്നാണ് പാപിനിയോട് കര്‍ത്താവ് പറഞ്ഞത്. വിധിക്കാന്‍ ഞാനാര് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ചോദിച്ചു. രക്തസാക്ഷികളെ തരംതിരിച്ച് വിധിക്കുകയും വിലയിടുകയും ചെയ്യുന്ന പംപ്‌ളാനിക്ക് ചില പാഠങ്ങള്‍ ഈ സന്ദര്‍ഭങ്ങളില്‍ നിന്ന് പഠിക്കാന്‍ കഴിയണം.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി