എവിടിയുടെ 1,000 ഏക്കര്‍ എസ്‌റ്റേറ്റ് ഏറ്റെടുത്ത് ബോബി ചെമ്മണൂര്‍; 'ബോചെ ചായപ്പൊടി'വിപണിയിലേക്ക്; വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി താമസിച്ചു പഠിക്കാനുള്ള സൗകര്യം; ലാഭവും കുട്ടികള്‍ക്ക്

എവിടി ഗ്രൂപ്പിന്റെ വയനാട് മേപ്പാടിയിലുള്ള ആയിരം ഏക്കര്‍ തേയിലത്തോട്ടവും ഫാക്ടറിയും ഏറ്റെടുത്ത് ബോബി ചെമ്മണൂര്‍. ‘ബോചെ ടീ’ എന്ന പേരില്‍ പുതിയ ബ്രാന്‍ഡ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കല്‍. എവിടി എസ്‌റ്റേറ്റ് ഇനി മുതല്‍ ‘ബോചെ ഭൂമിപുത്ര’ എന്നാണ് അറിയപ്പെടുക.

ഭൂമിയുടെ പുത്രന്‍ എന്നാണ് ഭൂമിപുത്ര എന്ന സംസ്‌കൃത വാക്കിന്റെ അര്‍ത്ഥം. വരും മാസങ്ങളില്‍ ബോചെ ടീ എന്ന പേരില്‍ പ്രീമിയം ചായപ്പൊടി ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാവും. കൂടാതെ അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ബോചെ ടീ കയറ്റുമതി ചെയ്യുമെന്ന് അദേഹം അറിയിച്ചു. ബോചെ അപ്ലയെന്‍സെസ് അടങ്ങിയ ഓണക്കിറ്റുകളും സാമ്പത്തിക സഹായവും നല്‍കിക്കൊണ്ട് എവിടി തോട്ടം തൊഴിലാളികള്‍ക്ക് ഒപ്പമാണ് ഇത്തവണത്തെ ഓണം ബോചെ ആഘോഷിച്ചത്.

എസ്‌റ്റേറ്റിന്റെ പകുതി സ്ഥലത്ത് പഴം, പച്ചക്കറി കൃഷിക്കും ടൂറിസത്തിനും ഉപയോഗിക്കാം എന്ന സര്‍ക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായി തേയിലക്കൃഷി കൂടാതെ കന്നുകാലി ഫാമും ഉടന്‍ ആരംഭിക്കും. ഇതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരം മികച്ചയിനം പശുക്കളെ ഇറക്കുമതി ചെയ്യും. ശുദ്ധമായ പാലും, പാലുല്പന്നങ്ങളായ തൈര്, നെയ്യ്, ചീസ്, ഐസ് ക്രീം എന്നിവ ബോചെ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കും. നിലവിലുള്ള കൃഷികളായ തേയില, കാപ്പി, ഏലം എന്നിവയ്‌ക്കൊപ്പം വിഷരഹിതമായ ഓര്‍ഗാനിക് പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്ത് വിപണിയിലെത്തിക്കാനുമാണ് ബോബി ചെമ്മണൂര്‍ ലക്ഷ്യമിടുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയെപ്പറ്റി കൂടുതല്‍ മനസിലാക്കാനും കൃഷി ചെയ്ത് പഠിക്കാനും അതോടൊപ്പം ടൂറിസം പഠിക്കാനുമായി സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഗവണ്‍മെന്റുമായി സഹകരിച്ച് ആവിഷ്‌കരിക്കുന്ന പദ്ധതിയാണ് ‘സ്റ്റുഡന്റ്സ് അഗ്രി-ടൂറിസം ക്ലബ്ബ്’. കലാലയ അധികൃതര്‍ തിരഞ്ഞെടുക്കുന്ന ഉത്സാഹഭരിതരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ്സ് അഗ്രി-ടൂറിസം ക്ലബ്ബ് മെമ്പര്‍ഷിപ്പ് നല്‍കും. ഇവര്‍ക്ക് അവധി ദിനങ്ങളില്‍ ‘ബോചെ ഭൂമിപുത്ര’യില്‍ സൗജന്യമായി താമസിച്ചു പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നതാണ്.

വിളവെടുക്കുമ്പോള്‍ ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി അതുവഴി മാതാപിതാക്കളെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നിന്ന് പഠിക്കാനും പോക്കറ്റ് മണി കണ്ടെത്താനും പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. കേരളത്തില്‍ അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണ് ബോബി ചെമ്മണൂര്‍ നടത്തിയിരിക്കുന്നത്. അഭരണ ബിനസില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് ചെമണ്ണൂര്‍ ഗ്രൂപ്പ് ആദ്യം പ്രവര്‍ത്തിച്ച് തുടങ്ങിയത്. തുടര്‍ന്ന് ഹെലി ടാക്‌സി, റിസോര്‍ട്ടുകള്‍, റസ്‌റ്റോറന്റ്, സൂപ്പര്‍ മാര്‍ക്കറ്റുക എന്നിവ ആരംഭിച്ച് ‘ബോചെ’ എന്ന ബ്രാന്‍ഡ് സൃഷ്ടിച്ചിരുന്നു. ഈ ബ്രാന്‍ഡ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗാമാണ് ഇപ്പോഴത്തെ ഏറ്റെടുക്കല്‍.

Latest Stories

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍