‘ആശുപത്രി വരെ എത്തിയില്ല, സ്കൂട്ടിയിൽ ഇരിക്കവെ എട്ടാം മാസത്തിൽ പ്രസവിച്ച് യുവതി’; സംഭവം വിയറ്റ്‌നാമിൽ
വിയറ്റ്‌നാമിൽ നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. എട്ടാം മാസത്തിൽ (32-ാം ആഴ്ച) കടുത്ത പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് 25 കാരിയായ യുവതിയെയും കൊണ്ട് ഭർത്താവ് സ്കൂട്ടിയിലാണ് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. എന്നാൽ ആശുപത്രി കവാടത്തിന് മുന്നിലെത്തിയതും കാര്യങ്ങൾ മാറിമറിഞ്ഞു. യാത്രാമധ്യേ വേദന കൂടിയ യുവതി സ്കൂട്ടിയിൽ നിന്ന് ഇറങ്ങാൻ പോലും സാധിക്കും മുമ്പ് ആശുപത്രിയുടെ മുന്നിൽ വെച്ച് കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
അപകടാവസ്ഥ തിരിച്ചറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ നഴ്സുമാരും ആരോഗ്യപ്രവർത്തകരും അതീവ ജാഗ്രതയോടെയും കരുതലോടെയും അമ്മയെയും നവജാത ശിശുവിനെയും പരിചരിച്ചു. പൊക്കിൾക്കൊടി മുറിച്ചുമാറ്റുന്നതുൾപ്പെടെയുള്ള അടിയന്തര ശുശ്രൂഷകൾ നൽകി ഇരുവരെയും ഉടൻ തന്നെ പ്രസവ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഏകദേശം 2 കിലോയോളം ഭാരമുള്ള ആൺകുഞ്ഞാണ് പിറന്നത്. അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യത്തോടെ സുരക്ഷിതരായിരിക്കുന്നു.
ആ സമയത്ത് ആരോഗ്യപ്രവർത്തകർ കാണിച്ച സമയോചിതമായ ഇടപെടലിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
ഹോർമുസ് പ്രതിസന്ധിയിൽ ട്രംപിന്റെ കടുത്ത നിലപാട്; ഇറാനുമായി ചർച്ചയില്ല, ഒമാനും മുന്നറിയിപ്പ്
‘ChatGPT ഉപയോഗിച്ച് കൊലപാതകം പ്ലാൻ ചെയ്തു’; 17 വയസ്സുകാരൻ കൊലപ്പെടുത്തിയത് സ്വന്തം അമ്മയെയും അനിയനെയും