‘ഞങ്ങൾ ചരിത്രം സൃഷ്ടിച്ചു, ഈ ചെറിയ രാജ്യം ലോക ചാമ്പ്യന്മാർക്കെതിരെ മികച്ച പ്രകടനം നടത്തി’; പിന്തുണച്ച ആരാധകർക്ക് നന്ദി പറഞ്ഞ് കേപ് വെര്‍ദെ പരിശീലകൻ
ലോക ഫുട്ബോൾ ആരാധകരെ ഒന്നടങ്കം ആവേശം കൊള്ളിച്ച മത്സരം. ഇന്ന് ഫിഫ ലോകകപ്പിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നുഗോളിന് അര്‍ജന്റീന ജയിക്കുമ്പോള്‍ തലയുയര്‍ത്തി മടങ്ങി കേപ് വെര്‍ദെ. ലയണല്‍ മെസ്സി ആദ്യ ഗോളടിച്ച് തകര്‍പ്പന്‍ പോരാട്ടത്തിന് തിരികൊളുത്തിയെങ്കിലും കേപ് വെര്‍ദെയുടെ പോരാട്ടവീര്യം അവിടെ തുടങ്ങുകയായിരുന്നു.
29-ാം മിനിറ്റിലാണ് ലയണല്‍ മെസ്സി അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. 59-ാം മിനിറ്റിലാണ് ഡെറോയ് ഡ്യുവേര്‍ട്ട് ഗോള്‍ മടക്കിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതോടെ മത്സരം എക്ട്രാ ടൈമിലേക്ക് കടന്നു. 92-ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് ഗോള്‍ നേടിയത്. പിന്നാലെ 103-ാം മിനിറ്റില്‍ സിഡ്‌നി ലോപസ് കബ്രാല്‍ കാബോ വെര്‍ദെയെ വീണ്ടും ഒപ്പമെത്തിച്ചു.
എന്നാല്‍ 111-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറോ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വൊസീന്യയുടെ രക്ഷപ്പെടുത്തലുകളാണ് പലപ്പോഴും ടീമിന് രക്ഷയായത്. മത്സരശേഷം കേപ് വെര്‍ദെ പരിശീലകൻ ബൂബിസ്റ്റ സംസാരിച്ചു.
‘ഞങ്ങളുടേത് ചെറിയ രാജ്യമാണ്, പക്ഷെ ഇന്ന് ലോക ചാമ്പ്യന്മാർക്കെതിരെ മികച്ച പ്രകടനം നടത്തിയ ടീമാണ് ഞങ്ങൾ എന്ന് കാണിച്ചു കൊടുത്തു. ഞങ്ങൾ ചരിത്രം സൃഷ്ടിച്ചു. അർജന്റീനയെ പോലെയുള്ള ടീമിനെതിരെ മികച്ച പ്രകടനം നടത്താനും, രണ്ട് തവണ മത്സരം ഡ്രോ ലെവലിൽ എത്തിക്കാനും സാധിച്ചത് അത്ഭുതമായി തോന്നുന്നു’ ബൂബിസ്റ്റ പറഞ്ഞു.
2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം
‘ഇനിയും കുട്ടികൾ വേണം, എന്തുകൊണ്ട് ആയിക്കൂടാ?’; വിവാഹത്തിന് പിന്നാലെ ആഗ്രഹം തുറന്നുപറഞ്ഞ് ജോർജീന