യു.പി.എ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തു; കോൺഗ്രസിന് എതിരെ ആരോപണവുമായി ബി.ജെ.പി

യു.പി.എ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന പുതിയ ആരോപണവുമായി ബി.ജെ.പി രംഗത്ത്.

കോവിഡ് പ്രതിരോധം, അതിർത്തി സംഘർഷം എന്നിവ ഉയർത്തി കോൺഗ്രസ് കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം തുടരുന്ന വേളയിലാണ് ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദ പുതിയ ആരോപണം ഉന്നയിച്ചത്.

2005-2006, 2007-2008 വർഷത്തിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം രാജീവ് ഗാന്ധി ഫൗണ്ടേഷനായി ചെലവഴിച്ചെന്ന് നദ്ദ ട്വീറ്റ് ചെയ്തു.

ഒരു കുടുംബത്തിന്റെ ധനാർത്തിക്കു വേണ്ടി രാജ്യം വളരെയധികം വില നൽകി. സ്വന്തം നേട്ടങ്ങൾക്കായി നടത്തിയ കൊള്ളയ്ക്ക് കോൺഗ്രസിന്റെ രാജകുടുംബം മാപ്പ് പറയണമെന്നും നദ്ദ കുറിച്ചു.