Sunday, 9 August 2026
‘Honest storytelling is a powerful means of change
10:11:16 AM IST
National

പിഎം-ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാം; പദ്ധതി നടപ്പാക്കാൻ കേന്ദ്ര സിലബസും പഠിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ

ന്യൂസ് ഡെസ്ക് 31 July 2026, 11:30 am
SHARE

പിഎം-ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് കേന്ദ്ര സർക്കാർ. എന്നാൽ പദ്ധതിയിൽ നിന്ന് പിന്മാറുകയോ ഒപ്പുവെക്കാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് പിഎം-ശ്രീ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയിൽ വ്യക്തമാക്കി. വി. ശിവദാസൻ എംപിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

മുൻ സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനാൽ പിഎം-ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന നിലപാടാണ് നേരത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചിരുന്നത്. ധാരണാപത്രത്തിൽ നിന്ന് പിന്മാറാൻ സാധിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് പിഎം-ശ്രീ പദ്ധതി നടപ്പാക്കാൻ ഇന്നലെ ചേർന്ന യുഡിഎഫ് യോഗം തീരുമാനിച്ചിരുന്നു.

എംഒയു ഒപ്പിട്ട ശേഷം കേരളം സ്‌കൂളുകളുടെ പട്ടിക നൽകിയില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഒപ്പിട്ട ശേഷവും പദ്ധതിയിൽ നിന്ന് ഒരു സഹായവും കിട്ടാത്ത ഏക സംസ്ഥാനം കേരളമാണ്. പിഎം ശ്രി പദ്ധതിയിൽ സംസ്ഥാന പാഠ്യപദ്ധതി അതേപടി നടപ്പാക്കാനാകില്ലെന്നും കേന്ദ്രസർക്കാർ നിർദേശിക്കുന്നത് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടി വരുമെന്നും കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയെ അറിയിച്ചു.

കേരളം പി എംശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടെങ്കിലും ഒരു തുടർനടപടിയും ആരംഭിച്ചില്ലെന്ന് കോൺഗ്രസ് എംപി ജെബി മേത്തറുടെ ചോദ്യത്തിന് ഇന്നലെ കേന്ദ്രം മറുപടി നൽകിയിരുന്നു. കേരളത്തിന് പിഎം-ശ്രീ പദ്ധതിയുടെ ഭാഗമായി സമീപകാലത്ത് എത്ര തുക അനുവദിച്ചെന്നായിരുന്നു ജെബി മേത്തറുടെ ചോദ്യം. എന്നാൽ, കേരളം ഇതുവരെ പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും അതിനാൽ പദ്ധതിയുടെ പേരിൽ ഒരു രൂപപോലും അനുവദിച്ചിട്ടില്ലെന്നുമാണ് കേന്ദ്ര സർക്കാർ മറുപടി നൽകിയത്.

പിഎം ശ്രീയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്‍മാറാമെന്ന് കേന്ദ്ര സര്‍ക്കാര്‍. പിന്‍മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് പിഎം ശ്രീ പദ്ധതികളുടെ ആനൂകൂല്യങ്ങള്‍ നഷ്ടമാകുമെന്നും കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയെ അറിയിച്ചു. വി ശിവദാസന്‍ എംപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മുന്‍ സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടതുകൊണ്ട് പിഎം ശ്രീയില്‍ നിന്ന് പിന്‍മാറാന്‍ കഴിയില്ലെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി വിഡി സതീശന്‍ അറിയിച്ചത്. ധാരണാപത്രത്തില്‍ നിന്ന് പിന്‍മാറാന്‍ കഴിയാത്ത സാഹചര്യത്തില്‍ സംസ്ഥാന താത്പര്യം സംരക്ഷിച്ച് കൊണ്ടു പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചിരുന്നു.

എംഒയു ഒപ്പിട്ട ശേഷം കേരളം സ്‌കൂളുകളുടെ പട്ടിക നല്‍കിയില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഒപ്പിട്ട ശേഷവും പദ്ധതിയില്‍ നിന്ന് ഒരു സഹായവും കിട്ടാത്ത ഏക സംസ്ഥാനം കേരളമാണ്. പിഎം ശ്രി പദ്ധതിയില്‍ സംസ്ഥാന പാഠ്യപദ്ധതി അതേപടി നടപ്പാക്കാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടി വരുമെന്നും കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയെ അറിയിച്ചു.

കേരളം പി എംശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടെങ്കിലും ഒരു തുടര്‍നടപടിയും ആരംഭിച്ചില്ലെന്ന് കോണ്‍ഗ്രസ് എംപി ജെബി മേത്തറുടെ ചോദ്യത്തിന് ഇന്നലെ കേന്ദ്രം മറുപടി നല്‍കിയിരുന്നു. കേരളം സമീപകാലത്ത് പി എംശ്രീ നടപ്പിലാക്കിയതിന്റെ ഭാഗമായി എത്ര ഫണ്ട് നല്‍കിയെന്നായിരുന്നു ജെബി മേത്തറുടെ ചോദ്യം. കേരളം പിഎംശ്രീ നടപ്പിലാക്കിയിട്ടില്ലെന്നും ഒരു രൂപപോലും അതിന്റെ പേരില്‍ നല്‍കിയിട്ടില്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ മറുപടി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →