ലോക ബാഡ്മിന്റന്‍: തുടര്‍ച്ചയായി മൂന്നാം തവണയും സിന്ധു ഫൈനലില്‍

ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പിലെ വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ താരം പി.വി.സിന്ധു ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ ചൈനീസ് താരം ചെന്‍ യു ഫെയ്കിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. സ്‌കോര്‍ 21-7, 2-14.

ലോക ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് സിന്ധു ഫൈനലിലെത്തുന്നത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ വനിതാ താരമാണ് സിന്ധു. കഴിഞ്ഞ രണ്ടു വര്‍ഷവും സിന്ധു ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടന്നെങ്കിലും കലാപ്പോരില്‍ തോറ്റ് വെള്ളിയില്‍ ഒതുങ്ങുകയായിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു വെങ്കല മെഡലുകളും സിന്ധുവിന്റെ പേരിലുണ്ട്.

Read more

പുരുഷ വിഭാഗത്തില്‍ ബി.സായ് പ്രണീതും സെമിഫൈനല്‍ ബര്‍ത്ത് നേടിയിട്ടുണ്ട്. ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോറ്റയാണ് ഇന്ത്യന്‍ താരത്തിന് എതിരാളി. ജപ്പാന്‍ ഓപ്പണ്‍ സെമിഫൈനലില്‍ മൊമോറ്റയോട് സായ് തോല്‍വി വഴങ്ങിയിരുന്നു. 36 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലോക ബാഡ്മിന്റന്‍ പുരുഷവിഭാഗത്തില്‍ മെഡലുറപ്പിച്ച ആദ്യ ഇന്ത്യന്‍ താരമായി മാറി ബി.സായ് പ്രണീത്.