ടോക്കിയോ ഒളിമ്പിക്‌സ്; അനായാസ ജയവുമായി പി.വി സിന്ധു തുടങ്ങി

വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഗ്രൂപ്പ് ജെയിലെ ആദ്യ മത്സരത്തില്‍ പി.വി സിന്ധുവിന് അനായാസ ജയം. ഇസ്രായേലിന്റെ സെനിയ പോളികാര്‍പോവയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തകര്‍ത്തത്. സ്‌കോര്‍: 21-7, 21-10.

ഗ്രൂപ്പ് ജെയില്‍ നടന്ന ഏകപക്ഷീയമായ മല്‍സരത്തില്‍ വിജയിക്കാന്‍ വെറും 28 മിനിറ്റുകള്‍ മാത്രമേ സിന്ധുവിനു വേണ്ടി വന്നുള്ളൂ. രണ്ട് ഗെയിമിലും സിന്ധുവിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ പോളികാര്‍പോവയ്ക്ക് സാധിച്ചില്ല. 2016-ല്‍ റിയോ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാവാണ് സിന്ധു.

ശനിയാഴ്ച ബാഡ്മിന്റണില്‍ ഇന്ത്യക്കു സമ്മിശ്ര ദിവസമായിരുന്നു. പുരുഷ സിംഗിള്‍സില്‍ സായ് പ്രണീതിനു അട്ടിമറി തോല്‍വി നേരിട്ടപ്പോള്‍ പുരുഷ ഡബിള്‍സില്‍ ചിരാഗ് ഷെട്ടി-സാത്വിക്സായിരാജ് റാങ്കിറെഡ്ഡി സഖ്യം വിജയത്തോടെ തുടങ്ങി.