റൊണാൾഡോ കാരണം ഞങ്ങൾ വലിയ പ്രതിസന്ധിയിലാണ്, അയാൾക്ക് ഇതിന്റെ ആവശ്യമുണ്ടോ ....തുറന്നടിച്ച് സൂപ്പർ താരം

ടെലിവിഷൻ അഭിമുഖത്തിൽ മാനേജർ എറിക് ടെൻ ഹാഗിനെ താൻ ബഹുമാനിക്കുന്നില്ലെന്നും പ്രീമിയർ ലീഗ് ടീമിൽ നിന്ന് വഞ്ചിക്കപ്പെട്ടുവെന്നുമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പരാമർശം മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമംഗങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഫ്രാൻസ് ഡിഫൻഡർ റാഫേൽ വരേൻ പറഞ്ഞു.

ഞായറാഴ്ച നടന്ന ഒരു സ്‌ഫോടനാത്മക അഭിമുഖത്തിൽ മാനേജർ എറിക് ടെൻ ഹാഗും മറ്റ് സീനിയർ എക്‌സിക്യൂട്ടീവുകളും തന്നെ ക്ലബിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നുണ്ടെന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അവകാശപ്പെട്ടു. തന്നെ ക്ലബ്ബിൽ ഉള്ളവർ വഞ്ചിക്കുക ആണെന്നും റൊണാൾഡോ വെളിപ്പെടുത്തി. എന്തായലും അഭിമുഖം വലിയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്.

താരത്തിന്റെ പ്രതികരണം മുഴുവൻ അറിഞ്ഞിട്ട് സംസാരിക്കാം എന്നാണ് യുണൈറ്റഡ് ഇതിനോട് പ്രതികരിച്ചപ്പോൾ സംസാരിച്ചത്. എന്തായാലും തങ്ങൾ താരങ്ങൾക്കിടയിൽ റൊണാൾഡോയുടെ അഭിമുഖം വലിയ ചലനമാണ് സൃഷ്ടിച്ചതെന്നാണ് റയലിലും റൊണാൾഡോയയുടെ സഹതാരം ആയിരുന്ന വരേൻ പറയുന്നത്.

“തീർച്ചയായും ഇത് ഞങ്ങളെ ബാധിക്കുന്നു,” ഖത്തറിൽ നടക്കുന്ന ലോകകപ്പിനുള്ള ഫ്രാൻസിന്റെ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വരാനെ ഫ്രഞ്ച് റേഡിയോ സ്റ്റേഷനായ യൂറോപ്പ് 1 നോട് പറഞ്ഞു. “കൂടുതൽ വ്യക്തത വന്നിട്ട് പ്രതികരിക്കാം എന്നാണ് ചിന്തിക്കുന്നത്.”

“ഞങ്ങൾ ഞങ്ങളുടെ സ്വന്തം രീതിയിൽ സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിക്കുന്നു, അതിൽ കൂടുതൽ ഇടപെടാതിരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. വമ്പൻ ക്ലബ്ബുകളിലെ ഇത്തരം വാർത്തകൾ പെട്ടെന്നാണാലോ പടരുന്നത്.

“ഇത് റൊണാൾഡോയെപ്പോലെയുള്ള ഒരു താരമാകുമ്പോൾ, കൂടുതൽ, അഅകലം പാലിക്കാൻ ശ്രമിക്കുന്നു, അതായത് ഞങ്ങൾ ഒറ്റയ്ക്ക് സാഹചര്യം മാറ്റാൻ ശ്രമിക്കരുത്, ഞങ്ങൾ ഒരു കൂട്ടായ്മയുടെ ഭാഗമാണ്.”

കഴിഞ്ഞ മാസം, ടോട്ടൻഹാമിനെതിരെ പകരക്കാരനായി ഇറങ്ങാൻ റൊണാൾഡോ വിസമ്മതിച്ചതായി ടെൻ ഹാഗ് പറഞ്ഞു, മത്സരം അവസാനിക്കുന്നതിന് മുമ്പ് താരം മൈതാനം വിട്ടിരുന്നു.