സിദാന് സംശയമില്ല; മെസ്സിയെ തോല്‍പ്പിച്ച് റൊണാള്‍ഡോ തന്നെ അത് നേടും

ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌ക്കാരത്തിന് ആര് അര്‍ഹനാകുമെന്ന ചോദ്യം ഫുട്‌ബോള്‍ ലോകത്ത സജീവ ചര്‍ച്ചയായിരിക്കുന്ന വേളയില്‍ റൊണാള്‍ഡോയെ പിന്തുണച്ച് സിനദിന്‍ സിദാന്‍. മെസ്സിയേക്കാള്‍ അര്‍ഹന്‍ ഇത്തവണ റൊണാള്‍ഡോയാണെന്ന് റയല്‍ മാഡ്രിഡ് പരിശീലകന്‍ സിദാന്‍ പറഞ്ഞത്. അടുത്തയാഴ്ചയാണ് ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്‌ക്കാര ജേതാവിനെ പ്രഖ്യാപിക്കുക. ഇത്തവണ റൊണാള്‍ഡോ നേടുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് സിദാന്‍ വ്യക്തമാക്കി.

ഈ സീസണില്‍ മിന്നുന്ന ഫോമിലുള്ള മെസ്സിക്കായിരിക്കും പുരസ്‌ക്കാരമെന്നാണ് ചിലര്‍ വിലയരിത്തുന്നത്. ലാലീഗയില്‍ ഗോളടിയില്‍ മുന്നില്‍ നില്‍ക്കുമെന്ന മെസ്സി അര്‍ജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുത്തിരുന്നു. അതേസമയം, കഴിഞ്ഞ സീസണില്‍ റൊണാള്‍ഡോയുടെ ബലത്തിലാണ് റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തിയതും ലാലീഗയില്‍ ബാഴ്‌സലോണയെ പിന്നിലാക്കി ലീഗ് കിരീടം നേടിയതും.

അതിനിടയില്‍ ബാലണ്‍ ഡി ഓര്‍ മാസികയുടെ കവറിലെന്ന പേരില്‍ മെസ്സിയുടെ ചിത്രം വന്നതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അഞ്ച് തവണ പുരസ്‌കാരം സ്വ്ന്തമാക്കി മെസ്സിയാണ് മുന്നില്‍ നില്‍ക്കുന്നത്. അതേസമയം, നാല് തവണ നേടി റൊണാള്‍ഡോ മെസ്സിയുടെ തൊട്ടുപിന്നിലുണ്ട്.