പെലെയുടെ നെറ്റിയില്‍ മറഡോണയുടെ സൗഹൃദ ചുംബനം; സ്‌നേഹം ചൊരിഞ്ഞ് സോഷ്യല്‍ മീഡിയ

ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തിട്ടുള്ള വിഷയങ്ങളിലൊന്നാകും മറഡോണയാണോ പെലെയാണോ ഏറ്റവും മികച്ച താരമെന്നത്. ലാറ്റിന്‍ അമേരിക്കയില്‍ നി്ന്ന് ഫുട്‌ബോളിന്റെ ഐഡന്റിയായി ഉയര്‍ന്നു വന്ന ഇരു താരങ്ങള്‍ക്കിടയിലും ആ മത്സരമുണ്ടായിരുന്നുവെന്നാണ് വിലയിരുത്തലുകള്‍. മികച്ച താരം താനാണെന്ന് ഇരു താരങ്ങളും പരസ്യമായി പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. അര്‍ജന്റീന-ബ്രസീല്‍ വൈരം എത്രത്തോളമുണ്ടോ അത്രത്തോളമാണ് ഇരു താരങ്ങളുടെയും ആരാധകര്‍ തമ്മിലും.

എന്നാല്‍, റഷ്യ ലോകകപ്പ് ഗ്രൂപ്പ് നിര്‍ണയത്തില്‍ ആരാധകര്‍ കാണുന്ന വൈരം ഇരു താരങ്ങള്‍ക്കുമിടയില്‍ ഇല്ലെന്നാണ് വ്യക്തമാക്കുന്നത്. ലോകമാമാങ്കത്തിനായി ടീമുകളെ ഗ്രൂപ്പുകളായി നിര്‍ണയിക്കാന്‍ റഷ്യയിലെ മോസ്‌ക്കോയിലൊരുക്കിയ അതിഗംഭീര ചടങ്ങില്‍ മൊത്തം ശ്രദ്ധയാകര്‍ഷിച്ചത് ഈ ഇതിഹാസ താരങ്ങളായിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്‍ വരെ വന്ന ചടങ്ങില്‍ മറഡോണ പെലെയുടെ നെറ്റിയില്‍ സൗഹൃ ചുംബനം നല്‍കുന്ന ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഇംഗ്ലീഷ് ഇതിഹാസ താരം ഗാരി ലിനേക്കര്‍, ഡിയേഗോ മറഡോണ, മിറോസ്ലാവ് ക്ലോസെ, ലോറന്റ് ബ്ലാങ്ക്, കഫു, ഫാബിയോ കന്നവാരോ, ഡിയേഗോ ഫോര്‍ലാന്‍ തുടങ്ങിയവരും ഗ്രൂപ്പ് നിര്‍ണയ നറുക്കെടുപ്പില്‍ പങ്കെടുത്തിരുന്നു.