ഞായറാഴ്ച നടന്ന ഒരു സ്‌ഫോടനാത്മക അഭിമുഖത്തിൽ മാനേജർ എറിക് ടെൻ ഹാഗും മറ്റ് സീനിയർ എക്‌സിക്യൂട്ടീവുകളും തന്നെ ക്ലബിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നുണ്ടെന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അവകാശപ്പെട്ടു. തന്നെ ക്ലബ്ബിൽ ഉള്ളവർ വഞ്ചിക്കുക ആണെന്നും റൊണാൾഡോ വെളിപ്പെടുത്തി. എന്തായലും അഭിമുഖം വലിയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ടെൻ ഹാഗ് ചുമതലയേറ്റ ശേഷം റൊണാൾഡോക്ക് മോശം ദിനങ്ങളാണ്. മോശം ഫോമും പെരുമാറ്റവും റൊണാൾഡോയെ ടെൻ ഹാഗിന്റെ ശത്രുയാക്കി. കൂടുതൽ സമയവും താരം ബഞ്ചിൽ തന്നെ വിശ്രമിച്ചപ്പോൾ റൊണാൾഡോ ഇല്ലാതെ ഉള്ള മത്സരത്തിൽ കൂടുതൽ ആധികാരികാതെയോടെ ജയിക്കുന്നത് കൂടി ആയതോടെ റൊണാൾഡോ ശരിക്കും അപ്രീയനായി.
റൊണാൾഡോക്ക് എന്തായാലും ക്ലബ് വിടണം. ലോകകപ്പിന് ശേഷം താരത്തിന് പുതിയ ക്ലബ് വേണം, അതിനായി തന്നെ ക്ലബ്ബിനെ വെറുപ്പിക്കാൻ തന്നെയാണ് റൊണാൾഡോയുടെ ഒരുക്കം. യുണൈറ്റഡ് ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം സ്വീകരിച്ചിട്ട് പ്രതികരിക്കാനാണ് ഇരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലെ യുണൈറ്റഡിനെ ജയിപ്പിച്ച അര്‍ജന്‍റൈന്‍ വണ്ടര്‍കിഡ് ഗര്‍നാച്ചോയിലൂടെ റൊണാൾഡോയുടെ പകരക്കാരനാകാനാണ് ടീം ഒരുക്കുന്നത്. റൊണാൾഡോയെ എന്തായാലും ഇനി നിർബന്ധിക്കാൻ ഇല്ലെന്നും പോയാൽ പോകട്ടെ എന്ന രീതിയിലാണ് യുണൈറ്റഡ് ടീം എന്നും റിപോർട്ടുകൾ വരുന്നു.
Read more
റൊണാൾഡോയുടെ ആദ്യ മാഞ്ചസ്റ്റർ യുണൈറ്റഡ് കാലത്തെ ഓർമിപ്പിച്ചാണ് ഗര്‍നാച്ചോ ഇപ്പ്പോൾ കളിക്കുന്നത്.