ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ കൊമ്പന്മാര്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക്

ഒന്നാം പകുതി ആക്രമണത്തിന്റെ തിരമാല തീര്‍ക്കുകയും രണ്ടാം പകുതിയില്‍ പ്രതിരോധിച്ചു നില്‍ക്കുകയും ചെയ്ത കേരളത്തിന്റെ കൊമ്പന്മാര്‍ ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ വീണ്ടും ഒന്നാം സ്്ഥാനത്തേക്ക്. പതിനൊന്നാം മത്സരത്തില്‍ കേരളബ്‌ളസ്‌റ്റേഴ്‌സ് രണ്ടു ഗോളുകള്‍ക്ക് ഒഡീഷാ എഫ്‌സിയെ കെട്ടുകെട്ടിച്ചായിരുന്നു ബ്‌ളാസ്‌റ്റേഴ്‌സിന്റെ വിജയം.

പ്രതിരോധ താരങ്ങളായ നിഷുകുമാറിന്റെയും ഹര്‍മ്മന്‍ ജോ ഖബ്രയുടെയും എണ്ണം പറഞ്ഞ ഗോളുകളിലായിരുന്നു ബ്‌ളാസ്‌റ്റേഴ്‌സിന്റെ ജയം. രണ്ടു ഗോളുകള്‍ക്കും അസിസ്റ്റ് നടത്തിയത് മദ്ധ്യനിരതാരം ലൂണയായിരുന്നു. ആദ്യ ഗോള്‍ നിഷുകുമാറില്‍ നിന്നുമാണ് വന്നത്. 28 ാം മിനിറ്റില്‍ ബോക്‌സില്‍ കിട്ടിയ ഒുര പന്ത് നിഷുകുമാര്‍ വലയിലേക്ക് തൊടുക്കുകയായിരുന്നു. 40 ാം മിനിറ്റില്‍ ലൂണ എടുത്ത കോര്‍ണറില്‍ നിന്നും ഖബ്രയുടെ ഹെഡ്ഡറും ഗോളായി.

ഈ വിജയത്തോടെ 20 പോയിന്റുമായിട്ടാണ് ബ്‌ളാസ്‌റ്റേഴ്‌സ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ആക്രമണവും പ്രതിരോധവും ഒരുപോലെ സമന്വയിപ്പിച്ച കളി പുറത്തെടുത്ത ബ്‌ളാസ്‌റ്റേഴ്‌സ് കളിയുടെ ഭൂരിപക്ഷ സമയവും പന്തു കൈവശം വെച്ചു. എതിര്‍ നീക്കങ്ങളെ മദ്ധ്യനിരയില്‍ നിന്നും പിടിച്ചെടുത്തായിരുന്നു ഓരോ മുന്നേറ്റവും. ആദ്യപകതിയില്‍ നിരന്തരം ആക്രമണവുമായി കയറിയ ബ്‌ളാസ്‌റ്റേഴ്‌സ് അനേകം അവസരമാണ് കളഞ്ഞു കുളിച്ചത്. എതിര്‍നിരയുടെ എണ്ണം പറഞ്ഞ നിക്കങ്ങള്‍ കീപ്പര്‍ ശുഭ്മാന്‍ ഗില്ലിന് മുന്നില്‍ തകര്‍ന്നു.