ജംഷഡ്പൂരിന് മിന്നും ജയം; ബ്ലാസ്റ്റേഴ്‌സിന് വന്‍ തിരിച്ചടി

എ.ടി.കെയെ ഏകപക്ഷീയമായ ഒരു ഗോളിന് മലര്‍ത്തിയടിച്ച് ജംഷെഡ്പൂര്‍ ലീഗ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ട്രിന്‍ഡാഡെ ഗോണ്‍സാല്‍വസിന്റെ പെനാല്‍റ്റി ഗോളില്‍ ആണ് ജംഷെഡ്പൂര്‍ എ.ടി.കെയെ പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ജംഷെഡ്പൂരിന്‍ ഒരു ഗോള്‍ മാത്രമേ മത്സരത്തില്‍ നേടാനായുള്ളു

ശനിയാഴ്ച്ച കൊച്ചിയില്‍ ഡെല്‍ഹി ഡൈനാമോസിനെതിരായ മിന്നും ജയത്തോടെ അഞ്ചാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്സ്. എന്നാല്‍ മുംബൈ സിറ്റി ആദ്യ മത്സരത്തില്‍ എഫ്സി ഗോവയെ തോല്പിച്ചപ്പോള്‍ മഞ്ഞപ്പട ആറാംസ്ഥാനത്തായി. രാത്രിയില്‍ നടന്ന രണ്ടാം മത്സരം ജംഷഡ്പൂര്‍ എഫ്സി 1-0ത്തിന് എടികെയെ മറികടന്നതോടെ ബ്ലാസ്റ്റേഴ്സ് വീണ്ടും ഒരു സ്ഥാനം കൂടി താഴേക്ക് പോയി.

ജംഷഡ്പൂരിന്റെ ജയം മുംബൈയ്ക്കും തിരിച്ചടി നല്കി. അഞ്ചാം സ്ഥാനത്തു നിന്നും മുംബൈയെ പടിയിറക്കിയ സ്റ്റീവ് കോപ്പലിന്റെ ടീം 19 പോയിന്റുമായി ആഞ്ചാംസ്ഥാനം സ്വന്തമാക്കി.