റോണോ സ്റ്റാര്‍; പെലെയുടെ റെക്കോഡ് മറികടന്നു

ദേശീയ ടീമിനും ക്ലബ് ഫുട്ബോളിലുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ബ്രസീല്‍ ഇതിഹാസം പെലെയുടെ റെക്കോഡാണ് പോര്‍ച്ചുഗല്‍ നായകനും യുവന്റസ് സൂപ്പര്‍ താരവുമായ റൊണാള്‍ഡോ പഴങ്കഥയാക്കിയത്.

ഇറ്റാലിയന്‍ സീരി എ പോരാട്ടത്തില്‍ ഉദീനിസെയ്ക്കെതിരായ പോരാട്ടത്തില്‍ ഇരട്ട ഗോള്‍ നേടിയാണ് റൊണാള്‍ഡോ പെലെയെ മറികടന്നത്. 758 ഗോളുകളാണ് യുവന്റസ് താരം ഇതുവരെ സ്വന്തമാക്കിയത്. 757 ആണ് പെലെയുടെ അക്കൗണ്ടിലുള്ള ഗോളുകളുടെ എണ്ണം.

The Juventus striker hit goals number 757 and 758 in a 4-1 win over Udinese on Sunday night
സ്‌കോര്‍ ചെയ്ത ഗോളുകളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് നിലവില്‍ റൊണാള്‍ഡോ ഉള്ളത്. സ്ലാവിയ പ്രാഗ് ഇതിഹാസം ജോസെഫ് ബിക്കനാണ് ഈ നേട്ടത്തില്‍ റൊണാള്‍ഡോയ്ക്ക് മുന്നിലുള്ളത്.

Ronaldo is one goal from equalling Czech striker Josef Bican (above)

1931-നും 1955-നും ഇടയില്‍ കളിച്ച ബിക്കന്‍ 530 കളികളില്‍ നിന്ന് 805 ഗോളുകളാണ് നേടിയത്. ഈ റെക്കോഡും റൊണാള്‍ഡോ മറികടക്കുമോ എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.