ലൈന്‍ കടന്ന ഗോള്‍ നിഷേധിച്ചു; ക്യാപ്റ്റന്റെ ആം ബാന്‍ഡ് ഊരി എറിഞ്ഞ് മൈതാനം വിട്ട് റൊണാള്‍ഡോ വീഡിയോ

കളിയുടെ അവസാന മിനിറ്റില്‍ നേടിയ ഗോള്‍ നിഷേധിച്ചതിനെ തുടര്‍ന്ന് പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ഷുഭിതനായി മൈതാനം വിട്ടു. ലോക കപ്പ് ക്വാളിഫയറില്‍ സെര്‍ബിയക്കെതിരെ നടന്ന മത്സരത്തിന്റെ 93ാം മിനിറ്റിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

93ാം മിനിറ്റില്‍ 22ന് കളി സമനിലയില്‍ നില്‍ക്കുമ്പോഴായിരുന്നു ക്രിസ്റ്റിയാനോയുടെ ഗോള്‍ ശ്രമം. ഗോളെന്ന് കരുതി ക്രിസ്റ്റിയാനോ ആഘോഷം തുടങ്ങിയെങ്കിലും സെര്‍ബിയന്‍ പ്രതിരോധ നിര താരം സ്റ്റെഫാന്റെ ശ്രമത്തില്‍ പന്ത് ഗോള്‍ ലൈന്‍ കടന്നില്ലെന്നായിരുന്നു റഫറിയുടെ വിധി. എന്നാല്‍ റിപ്ലേകളില്‍ പന്ത് ഗോള്‍ ലൈന്‍ കടന്നത് വ്യക്തമായിരുന്നു.

Ronaldo rues absence of VAR as Portugal winner in Serbia is ruled out |  World Cup 2022 qualifiers | The Guardian

ഇത് ചോദ്യം ചെയ്തതോടെ ക്രിസ്റ്റിയാനോയ്ക്ക് റഫറി മഞ്ഞക്കാര്‍ഡ് ഉയര്‍ത്തി. ഇതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോ ക്യാപ്റ്റന്റെ ആം ബാന്‍ഡ് ഊരി എറിഞ്ഞ് മൈതാനം വിട്ടത്. ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ കാത്തു നില്‍ക്കാതെയായിരുന്നു പോര്‍ച്ചുഗല്‍ നായകന്റെ മടക്കം.

ഡിയാഗോ ജോതയുടെ 11,36 മിനിറ്റിലെ ഗോളിലൂടെ പോര്‍ച്ചുഗല്‍ ആദ്യമേ ലീഡ് ഉയര്‍ത്തിയിരുന്നു. എന്നാല്‍ 46, 60 മിനിറ്റുകളില്‍ ഗോള്‍ വല കുലുക്കി സെര്‍ബിയ പോര്‍ച്ചുഗലിനെ സമനിലയില്‍ തളക്കുകയായിരുന്നു.