ന്യൂസിലൻഡ് പര്യടനത്തിൽ സമ്പൂർണ്ണ പരാജയം ഏറ്റുവാങ്ങി വെസ്റ്റ് ഇൻഡീസ്. ടെസ്റ്റ്, ഏകദിന മത്സരങ്ങൾക്ക് പിന്നാലെ ട്വന്‍റി-20യിലും ജയം ന്യൂസിലൻഡിനൊപ്പമായിരുന്നു.
പരമ്പരയിലെ അവസാന മത്സരത്തിൽ 119 റണ്‍സിന്‍റെ ദയനീയ തോൽവിയാണ് വെസ്റ്റ് ഇൻഡീസ് ഏറ്റുവാങ്ങിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര കിവീസ് 2-0ന് സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസിന് കോളിൻ മണ്‍റോയുടെ തകർപ്പൻ പ്രകടനമാണ് ശ്രദ്ധേയമായത്.
53 പന്തിൽ 103 റണ്‍സ് നേടിയ മണ്‍റോയുടെ മികവിൽ കിവീസ് 20 ഓവറിൽ അഞ്ച് വിക്കറ്റിന് 243 റണ്‍സ് നേടിയെടുത്തു. വിൻഡീസിന് വേണ്ടി കാർലോസ് ബ്രാത്‌വൈറ്റ് രണ്ടു വിക്കറ്റ് നേടി. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസിന് ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റ് നഷ്ടമായി.
Read more
ഓപ്പണർമാരായ ക്രിസ് ഗെയ്ൽ, ചാഡ്‌വിക് വാൾട്ടണ്‍ എന്നിവരെ ടിം സൗത്തി സ്കോർ ബോർഡ് തുറക്കും മുൻപ് മടക്കിയയച്ചു. 46 റണ്‍സ് നേടിയ ആന്ദ്രേ ഫ്ലെച്ചറാണ് വിൻഡീസിന്‍റെ ടോപ്പ് സ്കോറർ. കിവീസിന് വേണ്ടി സൗത്തി മൂന്ന് വിക്കറ്റ് നേടി. പരമ്പരയിലെ രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.