കോഹ്ലിയുടെ മോശം പ്രകടനം; ആരാധകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഇന്ത്യന്‍ നായകന്റെ മോശം പ്രകടനത്തില്‍ മനം നൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. കേപ്ടൗണിന്റെ മൂന്നാം നാള്‍ മഴമൂലം കളിയുപേക്ഷിച്ചിരുന്നു. വിവാഹ ശേഷം ടീമില്‍ മടങ്ങിയെത്തിയ നായകന് ആദ്യ ഇന്നിംഗ്സില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. വെറും അഞ്ച് റണ്‍സെടുത്താണ് വിരാട് മടങ്ങിയത്.

വിരാട് കോഹ് ലിയുടെ കടുത്ത ആരാധകനായ ബാബുലാല്‍ ബൈര്‍വ എന്ന 63കാരനാണ് ആത്മഹത്യയ്ക്ക ശ്രമിച്ചത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ബാബുലാലിനെ ഭാര്യയാണ് കാണുന്നതും ആശുപത്രിയിലെത്തിക്കുന്നതും. തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതര പരുക്കുകളാണ് ഇദ്ദേഹത്തിന് സംഭവിച്ചിട്ടുള്ളത്.

മുഖത്തും തലയിലും പൊള്ളലേറ്റിട്ടുണ്ട്. കയ്യിലും തീപ്പൊള്ളല്‍ ഏറ്റിട്ടുണ്ട്. ക്രിക്കറ്റിന് കടുത്ത ആരാധകരുള്ള നാടാണ് ഇന്ത്യ. മുമ്പ് 2007 ലെ ലോകകപ്പില്‍ ഇന്ത്യ മോശം പ്രകടനത്തിന് പിന്നാലെ പുറത്തായപ്പോളും സമാന രീതിയിലുള്ള ആത്മഹത്യാ ശ്രമങ്ങളുണ്ടായിരുന്നു.

അതേസമയം, കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ മൂന്നാം ദിനത്തിലെ കളി ഉപേക്ഷിച്ചു. രാവിലെ മുതല്‍ മഴ തുടര്‍ന്നതിനാല്‍ കളി തുടങ്ങാന്‍ വൈകിയിരുന്നു. പിന്നീട് ചായയ്ക്ക് ശേഷം അമ്പയര്‍മാര്‍ പിച്ച് പരിശോധിച്ചശേഷം മൂന്നാം ദിവസത്തെ കളി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Read more

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 209 റണ്‍സിന് പുറത്തായിരുന്നു. 77 റണ്‍സിന്റെ ലീഡുമായി ബാറ്റിംഗിന് ഇറങ്ങിയ പോര്‍ട്ടീസ് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ രണ്ടു വിക്കറ്റിന് 65 റണ്‍സ് എന്ന നിലയിലായിരുന്നു. ഹാഷിം അംല (4), കഗീസോ റബാഡ (2) എന്നിവരാണ് ക്രീസില്‍. 142 റണ്‍സിന്റെ ലീഡുണ്ട്.