പോരാളി എന്ന വാക്കിന് ഇനിമുതല്‍ ഹര്‍ഷല്‍ എന്ന പര്യായവും ഉണ്ടാവും

ബാംഗ്ലൂരും ലഖ്‌നൗവും തമ്മിലുള്ള എലിമിനേറ്ററിനുമുമ്പ് ഹര്‍ഷല്‍ പട്ടേലിന് പരിക്കേറ്റിരുന്നു. വലതുകൈയ്യില്‍ തുന്നിക്കെട്ടലുകള്‍ ആവശ്യമായിരുന്ന ഒരു ഇഞ്ച്വറി.

അങ്ങനെയുള്ള ഹര്‍ഷല്‍ എലിമിനേറ്ററില്‍ എറിഞ്ഞ നാലോവറില്‍ വഴങ്ങിയത് കേവലം 25 റണ്‍സ്! മറ്റു ബോളര്‍മാരെല്ലാം പത്തിനു സമീപത്തുള്ള ഇക്കോണമി കാത്തുസൂക്ഷിച്ചപ്പോഴായിരുന്നു ഇത്.

ഹര്‍ഷലിന്റെ പതിനെട്ടാം ഓവറാണ് വഴിത്തിരിവായത്. അതില്‍ ആകെ പിറന്നത് 8 റണ്‍. സ്റ്റോയിനിസിന്റെ വിക്കറ്റും വീണു. കുതിച്ചുകൊണ്ടിരുന്ന ലഖ്‌നൗ ട്രാഫിക് ബ്ലോക്കില്‍ പെട്ടത് പോലെയായി!

ആര്‍.സി.ബി ജയിച്ചു കഴിഞ്ഞപ്പോള്‍ ഹര്‍ഷല്‍ വലതുകൈ കൊണ്ട് ഷെയ്ക് ഹാന്‍ഡ് പോലും ചെയ്യുന്നുണ്ടായിരുന്നില്ല. സഹോദരിയുടെ മരണം സൃഷ്ടിച്ച മാനസിക വ്യഥയെക്കൂടി അതിജീവിച്ചാണ് അയാള്‍ കളിക്കുന്നത് എന്നുകൂടി ഓര്‍ക്കണം!

പോരാളി എന്ന വാക്കിന് ഇനിമുതല്‍ ഹര്‍ഷല്‍ എന്ന പര്യായവും ഉണ്ടാവും..!