അയാളുടെ ഒപ്പ് എന്റെ ജേഴ്സിയിൽ വേണമെന്ന് ഓറഞ്ച് ക്യാപ് ജേതാവ്, കൈയടിച്ച് ക്രിക്കറ്റ് ലോകം

പണ്ട് ശത്രുക്കൾ ഇന്ന് ഏറ്റവും അടുത്ത മിത്രങ്ങൾ, നമ്മൾ ഒരുപാട് പ്രാവശ്യംമ കേട്ട എ ചൊല്ല് രാജസ്ഥാൻ റോയൽസ്താരങ്ങളായ ജോസ് ബട്ട്‌ലറുടെയും രവിചന്ദ്രൻ അശ്വിന്റെയും കാര്യത്തിൽ വളരെ ശരിയായിരുന്നു എന്നുപറയാം. ഇരുവരും ഈ സീസൺ ഐപിഎലിലൂടേ 2022-ൽ അടുത്ത ബന്ധം സ്ഥാപിച്ചതായി തോന്നുന്നു. മെയ് 29-ന് അഹമ്മദാബാദിൽ നടന്ന ഐപിഎൽ 2022 ഫൈനലിനുശേഷം, ഓറഞ്ച് ക്യാപ്പ് ജേതാവ് എല്ലാ റോയൽസ് കളിക്കാരനോടും ഓട്ടോഗ്രാഫ് ആവശ്യപ്പെടുകയും അശ്വിൻ സൂപ്പർ താരത്തിന്റെ ജേഴ്‌സിയിൽ ഒപ്പിടുകയും ചെയ്തു.

രാജസ്ഥാൻ റോയൽസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ അപ്‌ലോഡ് ചെയ്‌ത ഏറ്റവും പുതിയ ക്ലിപ്പിൽ, ഒന്നിലധികം രാജസ്ഥാൻ റോയൽസ് കളിക്കാരുടെ ഓട്ടോഗ്രാഫുള്ള ഇരട്ട ജേഴ്‌സി ധരിച്ച ബട്ട്‌ലറെ കാണാം. അശ്വിൻ ഒപ്പിട്ടതിന് ശേഷം താരം നന്ദി പറയുന്നതും നമുക്ക് കാണാൻ സാധിക്കും.

അശ്വിനും കീപ്പർ-ബാറ്ററും തമ്മിലുള്ള ചരിത്രം വളരെ പഴയതാണ്. ബട്ട്‌ലർ റോയൽസിനൊപ്പമായിരുന്നപ്പോൾ ഐപിഎൽ 2019-ൽ ഇരുവരും ഏറ്റുമുട്ടി, ഇന്ത്യൻ സ്പിന്നർ അന്ന് പഞ്ചാബ് കിംഗ്സിനൊപ്പമായിരുന്നു (അന്നത്തെ പഞ്ചാബ് കിംഗ്സ് ഇലവൻ). അശ്വിൻ തന്റെ ഓവറിനിടെ മങ്കാട് വഴി ഇംഗ്ലീഷ് താരത്തെ റണ്ണൗട്ടാക്കിയിരുന്നു. അതോടെ ഇരുവരും തമ്മിൽ വലിയ ശത്രുക്കൾ ആയിരുന്നു.

ജോസ് ബട്ട്ലറുടെ അന്നത്തെ പുറത്താകൽ ആണ് മത്സരം പഞ്ചാബിനെ ജയിപ്പിച്ചതെന്നും പറയാം. അശ്വിൻ നടത്തിയ പ്രവർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം ആളുകൾ എത്തിയതോടെ വിവാദം കനത്തു.

എന്നിരുന്നാലും, ആ സംഭവത്തിന് ശേഷം പ്രതീക്ഷിച്ച ശത്രുതയ്ക്ക് വിരുദ്ധമായി, ഓഫ് സ്പിന്നർ 31 കാരനായ റോയൽസിൽ ചേർന്നതിനുശേഷം അവർ നല്ല കൂട്ടുകാരായി. കഴിഞ്ഞ മാസം അവർ തങ്ങളുടെ യാത്രയും അനുഭവങ്ങളും പരസ്പരം കുറിച്ചുള്ള ആദ്യ അനുഭവങ്ങളും വിവരിച്ചുകൊണ്ട് ഒരു റാപ്പിഡ് ഫയർ റൗണ്ടിൽ മത്സരിച്ചിരുന്നു.