അശ്വിനെ മോശക്കാരനാക്കി റിഷഭ് നൈസായി തടിയൂരി; യുവതാരത്തെ വിമര്‍ശിച്ച് ഗവാസ്‌കര്‍

കൊല്‍ക്കത്തയ്‌ക്കെതിരായി നടന്ന മത്സരത്തില്‍ ഡല്‍ഹി താരം ആര്‍.അശ്വിന്‍ ഉള്‍പ്പെട്ട സിംഗില്‍ വിവാദത്തില്‍ പ്രതികരണവുമായി സുനില്‍ ഗവാസ്‌കര്‍. സിംഗിള്‍ ഓടിയതിന്റെ പേരില്‍ രവിചന്ദ്രന്‍ അശ്വിനെ കുറ്റപ്പെടുത്തുന്നവര്‍, ഒപ്പമോടിയ ഡല്‍ഹി ക്യാപ്റ്റന്‍ കൂടിയായ റിഷഭ് പന്തിനെക്കുറിച്ച് ഒരക്ഷരം മിണ്ടാത്തത് എന്തുകൊണ്ടാണെന്ന് ഗാവസ്‌കര്‍ ചോദിക്കുന്നു. ഡല്‍ഹിയുടെ ബാറ്റിംഗിനിടെ കൊല്‍ക്കത്തയുടെ ത്രോ റിഷഭ് പന്തിന്റെ ദേഹത്തുകൊണ്ട് വഴി തിരിഞ്ഞുപോയപ്പോള്‍ അശ്വിന്‍ രണ്ടാം റണ്‍സ് എടുത്തതാണ് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

‘അന്ന് അശ്വിനൊപ്പം പന്ത് സിംഗിള്‍ ഓടിയതിനെക്കുറിച്ച് എന്തുകൊണ്ടാണ് ആരും ചോദ്യം ഉന്നയിക്കാത്തത്? അന്ന് ഫീല്‍ഡര്‍ എറിഞ്ഞ പന്ത് റിഷഭിന്റെ ദേഹത്തു തട്ടിയാണ് തെറിച്ചത്. പന്ത് ഇത്തരത്തില്‍ ദേഹത്തുതട്ടി തെറിച്ചാല്‍ സിംഗിള്‍ ഓടുന്ന പതിവില്ലെന്ന കാര്യം കൂടുതല്‍ വ്യക്തമായി അറിയാമായിരുന്നത് റിഷഭിനല്ലേ? ഒരുപക്ഷേ പോരാട്ടത്തിന്റെ ചൂടും ഏതുവിധേനയും സ്‌കോര്‍ബോര്‍ഡില്‍ റണ്ണെത്തിക്കാനുള്ള ആവേശവും ചേര്‍ന്നപ്പോള്‍ അക്കാര്യം പന്ത് മറന്നുപോയതായിരിക്കും.’

IPL: Ashwin, Morgan in on-field spat after cheeky run - Rediff Cricket

‘എന്തിനാണ് എല്ലാവരും അശ്വിനെ കുറ്റപ്പെടുത്തുന്നത്? ഫീല്‍ഡര്‍ എറിഞ്ഞ പന്ത് തന്റെ ക്യാപ്റ്റന്റെ ദേഹത്തു തട്ടുന്നത് ഒരുപക്ഷേ അശ്വിന്‍ കണ്ടിട്ടുപോലുമുണ്ടാകില്ല. അദ്ദേഹം സിംഗിള്‍ പൂര്‍ത്തിയാക്കാനുള്ള ഓട്ടത്തിലായിരുന്നല്ലോ. തിരിഞ്ഞുനോക്കിയപ്പോള്‍ പന്ത് ലക്ഷ്യം തെറ്റി പായുന്നതു മാത്രമേ അശ്വിന്‍ കണ്ടിട്ടുണ്ടാകൂ. അങ്ങനെയായിരിക്കും അടുത്ത റണ്ണിനായി ഓടിയത്’ ഗാവസ്‌കര്‍ പറഞ്ഞു.

After Dismissal, Ashwin Gets Into Heated Argument With Morgan and Southee

Read more

ബോള്‍ റിഷഭിന്റെ ദേഹത്ത് കൊണ്ടെന്ന് അറിയില്ലായിരുന്നുന്നെന്നും അറിഞ്ഞിരുന്നെങ്കിലും ഓടിയേനെ എന്നുമാണ് സംഭവത്തോട് അശ്വിന്‍ പ്രതികരിച്ചത്. ‘ഫീല്‍ഡര്‍ ത്രോ ചെയ്യുന്നത് കണ്ടു തന്നെയാണ് ഞാന്‍ റണ്ണിനായി ഓടിയത്. പക്ഷെ ബോള്‍ റിഷഭിന്റെ ദേഹത്തു തട്ടിയെന്നു അറിയില്ലായിരുന്നു. റിഷഭിന്റെ ദേഹത്തു ബോള്‍ തട്ടിത്തെറിച്ചതായി കാണുകയാണെങ്കില്‍ ഞാന്‍ ഓടുമോ? തീര്‍ച്ചയായും, എനിക്ക് അതിനു അനുവാദവുമുണ്ട്’ അശ്വിന്‍ പറഞ്ഞു.