പെണ്‍കുട്ടികളെ വളയ്ക്കാനാണ് ക്രിക്കറ്റ് കളിച്ച് തുടങ്ങിയത്; വെളിപ്പെടുത്തലുമായി അക്തര്‍

പെണ്‍കുട്ടികളെ ആകര്‍ഷിക്കാനാണ് താന്‍ ക്രിക്കറ്റ് കളിച്ച് തുടങ്ങിയതെന്ന് പാകിസ്ഥാന്‍ പേസ് ഇതിഹാസം ശുഐബ് അക്തര്‍. തുടക്കത്തില്‍ പെണ്‍കുട്ടികളുടെ ശ്രദ്ധ പിടിച്ച് വാങ്ങുക എന്നതുമാത്രമായിരുന്നു ലക്ഷ്യമെന്നും പിന്നീട് അതില്‍ മാറ്റമുണ്ടായെന്നും അക്തര്‍ വെളിപ്പെടുത്തി.

‘പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഞാന്‍ ബോളിംഗ് ആരംഭിച്ചത്. എന്റെ ഫാസ്റ്റ് ബോളിംഗ് അവര്‍ നോക്കി നിന്നിരുന്നു. ഞാന്‍ ഒരു ലോക്കല്‍ സ്റ്റാറായി മാറി. എന്നാല്‍ ഞാന്‍ എന്റെ മോട്ടോര്‍സൈക്കിളില്‍ വന്നപ്പോള്‍ ഇവരുടെ ശ്രദ്ധ കിട്ടാതെയായി. ഇതോടെ ക്രിക്കറ്റില്‍ മുന്നേറണം എന്ന തിരിച്ചറിവ് എനിക്കുണ്ടായി.’

‘ഞാന്‍ മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു. ഒപ്പം വികൃതിയുമായിരുന്നു. ബിരുദം എത്തിയപ്പോള്‍ ക്രിക്കറ്റ് കളിക്കാനും ആരംഭിച്ചു. വേഗത്തില്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ എനിക്ക് കഴിയും’ അക്തര്‍ പറഞ്ഞു.

Read more

2011 ലോകകപ്പിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശുഐബ് അക്തര്‍ കമന്റേറ്ററായി മറ്റും പ്രവര്‍ത്തിച്ചുവരികയാണ്. ക്രിക്കറ്റ് ചരിത്രത്തിലെ വേഗമേറിയ ബോളര്‍ എന്ന വിശേഷണത്തിനുടമയാണ് അക്തര്‍. ടെസ്റ്റില്‍ 178, ഏകദിനത്തില്‍ 247 എന്നിങ്ങനെയാണ് താരത്തിന്റെ വിക്കറ്റ് നേട്ടം. ടി20യില്‍ 19 വിക്കറ്റുകളും അക്തര്‍ നേടിയിട്ടുണ്ട്.