ലങ്കയുടെ 'നെറികേടിന്' പിന്നിലെന്തെന്ന് വെളിപ്പെടുത്തി സെവാഗ്

ഇന്ത്യന്‍ ക്രിക്കറ്റിനെ അപ്പാട നാണക്കേടിന് മുക്കിയ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം മൂലം കളി തടസപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ മറ്റാരു വ്യഖ്യാനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ വീരേന്ദ്ര സെവാഗ്. അത് ശ്രീലങ്കയുടെ കോഹ്ലിയ്‌ക്കെതിരായ തന്ത്രമായിരുന്നു എന്ന് വിശദീകരിക്കുന്ന സെവാഗ് മലിനീകരണത്തോട് ഡല്‍ഹിയില്‍ അധികമാണെന്ന് മനസ്സാലാക്കിയിരുന്നെങ്കില്‍ രണ്ടു ദിവസം മുമ്പ് തന്നെ ബിസിസിഐയോടെ മത്സരം മറ്റേതെങ്കിലും വേദിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെടാമായിരുന്നുവെന്നും പറയുന്നു.

“അത് മുഴുവന്‍ വിരാട് കൊഹ്‌ലിക്കെതിരായ തന്ത്രമായിരുന്നു. ട്രിപ്പിള്‍ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന കൊഹ്‌ലിയെ എങ്ങനെയും പിടിച്ചുകെട്ടുകയായിരുന്നു അവരുടെ ലക്ഷ്യം” – സെവാഗ് പറഞ്ഞു.

“ഡല്‍ഹിയുടെ അന്തരീക്ഷണം ശ്വാസംമുട്ടിക്കുമെന്ന് തോന്നിയിരുന്നെങ്കില്‍ അവര്‍ക്ക് രണ്ടു ദിവസം മുമ്പ് തന്നെ ബിസിസിഐയോടെ മത്സരം മറ്റേതെങ്കിലും വേദിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെടാമായിരുന്നു. എന്നാല്‍ കൊഹ്‌ലിയുടെ അസാധ്യ പ്രകടനത്തോടെയാണ് അവര്‍ ഈ തന്ത്രം പുറത്തെടുത്തത്” സെവാഗ് കൂട്ടിച്ചേര്‍ത്തു.

ഫീല്‍ഡ് ചെയ്യുമ്പോള്‍ മാസ്‌ക് അണിഞ്ഞിരുന്ന ലങ്കന്‍ താരങ്ങള്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ എന്തുകൊണ്ട് മാസ്‌ക് ധരിച്ചില്ലെന്നും സെവാഗ് ചോദിച്ചു. ഇന്ത്യ ഡിക്ലയര്‍ ചെയ്തപ്പോഴേക്കും ഡല്‍ഹിയിലെ മലിനീകരണം പൊടുന്നനെ കുറഞ്ഞോയെന്നും സെവാഗ് പരിഹസിച്ചു.

ശ്രീലങ്ക ഇത് ആദ്യമായല്ല ഇത്തരത്തല്‍ നെറികേട് കാട്ടുന്നതെന്ന് പറഞ്ഞ സെവാഗ് 2010ലും ഇത്തരത്തിലൊരു സംഭവം നടന്നായി സൂചിപ്പിക്കുന്നു. അന്ന് 99 റണ്‍സുമായി താന്‍ ആയിരുന്നു ക്രീസില്‍. ഇന്ത്യക്ക് ജയിക്കാനാണെങ്കില്‍ ഒരു റണ്‍സ് മാത്രവും. ആ സമയം തന്റെ സെഞ്ച്വറി ഒഴിവാക്കാന്‍ അവര്‍ നോബോള്‍ എറിഞ്ഞ് ഇന്ത്യയെ ജയിപ്പിക്കുകയായിരുന്നുവെന്നും സെവാഗ് പറഞ്ഞു. ഇതുപോലുള്ള പെരുമാറ്റം മാന്യതയല്ല. ഇക്കാര്യം മാച്ച് റഫറി ഐസിസിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും സെവാഗ് ആവശ്യപ്പെട്ടു.