സഞ്ജുവും വീണു; റോയല്‍സ് വിറയ്ക്കുന്നു

ഐപിഎല്ലിലെ സുപ്രധാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് തകര്‍ച്ച. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്നില്‍വച്ച 172ന്റെ വിജയലക്ഷ്യം തേടുന്ന റോയല്‍സ് ഒരു റണ്‍സ് നേടുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി.

ഓപ്പണര്‍ യശ്വസി ജയ്‌സാളിനെ (0) ഷാക്കിബ് അല്‍ ഹസന്‍ ബൗള്‍ഡാക്കി. ഒരു റണ്‍സ് മാത്രം നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസനെ ശിവം മാവി ഇയോണ്‍ മോര്‍ഗന്റെ കൈയിലെത്തിച്ചു. ബൗണ്‍സ് കുറഞ്ഞ പിച്ചില്‍ റോയല്‍സ് ബാറ്റര്‍മാര്‍ വെള്ളംകുടിക്കുമെന്ന സൂചനയാണ് ചേസിംഗിന്റെ തുടക്കം നല്‍കുന്നത്.

നേരത്തെ, കൊല്‍ക്കത്ത ബാറ്റര്‍മാര്‍ മോശമല്ലാത്ത പ്രകടനം പുറത്തെടുത്തു. ശുഭ്മാന്‍ ഗില്‍ (56, നാല് ഫോര്‍, രണ്ട് സിക്‌സ്), വെങ്കടേഷ് അയ്യര്‍ (38) എന്നിവര്‍ പ്രധാന സ്‌കോറര്‍മാര്‍. ദിനേശ് കാര്‍ത്തിക്കും (14) മോര്‍ഗനും (13) പുറത്താകാതെ നിന്നു. ക്രിസ് മോറിസും ചേതന്‍ സകാരിയയും രാഹുല്‍ തെവാതിയയും ഗ്ലെന്‍ ഫിലിപ്‌സും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.