'ഇപ്പോള്‍ കളിച്ചിരുന്നെങ്കില്‍ സച്ചിന്‍ ഒരു ലക്ഷം റണ്‍സ് നേടുമായിരുന്നു'; വിസ്മയിപ്പിച്ച് പാകിസ്ഥാന്‍ ഇതിഹാസം

നോബോള്‍, ബൗണ്‍സര്‍ ഫീല്‍ഡിംഗ് നിയന്ത്രണം, റിവ്യൂ തുടങ്ങി ക്രിക്കറ്റിനെ രസകരമാക്കാന്‍ വേണ്ടി ആധുനിക കാലത്ത് കൊണ്ടുവന്നിരിക്കുന്ന എല്ലാ നിയമങ്ങളും ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമാണെന്നാണ് ബോളര്‍മാരുടെ ആവലാതി. ബോളര്‍മാര്‍ക്ക് എതിരായി ഇത്രയും നിയമങ്ങള്‍ ഉള്ള കാലത്ത് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കളിച്ചിരുന്നെങ്കില്‍ അദ്ദേഹം എത്ര റണ്‍സ് സ്‌കോര്‍ ചെയ്യുമായിരുന്നു. ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവിശാസ്ത്രിയുമായുള്ള അിമുഖത്തില്‍ പാക് മുന്‍ ബൗളര്‍ അക്തറിന്റേതാണ് ചോദ്യം.

ഇക്കാര്യത്തില്‍ തനിക്ക് സച്ചിനോട് സഹതാപം ഉണ്ടെന്നും താരം പറഞ്ഞു. ഇപ്പോഴത്തെ ക്രിക്കറ്റില്‍ നിയമങ്ങള്‍ നിങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിരിക്കുന്നു. ബാറ്റര്‍മാര്‍ക്കു വളരെയധികം പ്രാമുഖ്യം കിട്ടുന്നു. ഒരു കളിയില്‍ രണ്ടു തവണ ന്യൂ ബോളെടുക്കാം.

ഒരു മല്‍സരത്തില്‍ മൂന്ന് റിവ്യുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചിരുന്ന സമയത്തു ഇതുപോലെ മൂന്നു റിവ്യുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം ഒരു ലക്ഷം റണ്‍സെങ്കിലും നേടുമായിരുന്നു. അക്തര്‍ പറഞ്ഞു.

വസീം അക്രം, വഖാര്‍ യൂനുസ്, ഷെയ്ന്‍ വോണ്‍, ബ്രെറ്റ് ലീ, ഷുഐബ് അക്തര്‍ എന്നിവര്‍ക്കെതിരേയെല്ലാം കളിച്ചിട്ടുണ്ട്. പിന്നീട് പുതുതലമുറയിലെ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേയും ബാറ്റ് ചെയ്തു. അതുകൊണ്ടാണ് സച്ചിനെ ഏറ്റവും കടുപ്പമേറിയ ബാറ്ററെന്നു താന്‍ വിളിക്കുന്നതെന്നും അക്തര്‍ വിശദമാക്കി.

ആധുനിക ക്രിക്കറ്റിനെ ബാറ്റര്‍മാരുടെ ഗെയിമാക്കി ഐസിസി മാറ്റിയെടുത്തെന്നും നിയമങ്ങള്‍ മാറ്റേണ്ടതുണ്ടെന്നുമാണ് അക്തര്‍ പറയുന്നത്.