ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ പരിശീലിപ്പിക്കുന്ന ശ്രീലങ്കയുടെ മുന്‍ ഇതിഹാസം മഹേല ജയവര്‍ധനെ തന്റെ ഡ്രീം ഫൈവിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. ടി20 ഡ്രീം ഇലവനില്‍ താന്‍ ആദ്യം ഉള്‍പ്പെടുത്തുന്ന അഞ്ചു പേര്‍ ആരൊക്കെയായിരിക്കുമെന്നാണ് ജയവർധന വെളിപ്പെടുത്തിയത്. ഇന്ത്യയിൽ നിന്നുള്ള ഏക താരമായി ജസ്പ്രീത് ബുംറ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഒരു ടീമിന് എല്ലായ്പ്പോഴും വിക്കറ്റ് വീഴ്ത്താനുള്ള ഓപ്ഷനുകൾ ആവശ്യമാണെന്നും ഒരു ഇന്നിംഗ്സ് അവസാനിപ്പിക്കാൻ ബുംറയെക്കാൾ മികച്ച കളിക്കാരനില്ലെന്നും തിരഞ്ഞെടുപ്പിനെക്കുറിച്ച് ജയവർധന പറഞ്ഞു.
റാഷിദ് ഖാൻ, ഷഹീൻ ഷാ അഫ്രീദി, ജോസ് ബട്ട്‌ലർ, മുഹമ്മദ് റിസ്വാൻ എന്നിവരാണ് പട്ടികയിലെ മറ്റ് നാല് കളിക്കാർ. ഇവരില്‍ പാക് താരങ്ങളൊഴികെ ബാക്കിയുള്ള മൂന്നു പേരും ഈ സീസണിലെ ഐപിഎല്ലിന്റെ ഭാഗമാണ്. രാജസ്ഥാന്‍ റോയല്‍സിനായി ഗംഭീര പ്രകടനാണ് ബട്‌ലര്‍ കാഴ്ചവയ്ക്കുന്നത്. റാഷിദാവട്ടെ ലീഗിലെ ഒന്നാംസ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ്. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നർ ആയിട്ടാണ് റഷീദ് അറിയപ്പെടുന്നത്. റൺ വിട്ടുകൊടുക്കാനുള്ള പിശുക്കും വിക്കറ്റ് നേടാൻ ഉള്ള കഴിവും കൂറ്റനടികൾ കൊണ്ട് കളിയുടെ ഗതി തന്നെ മാറ്റാനുള്ള മികവും താരത്തെ വ്യത്യസ്തനാക്കുന്നു.
ഷഹീന്‍ അഫ്രീഡിയുടെ കാര്യമെടുത്താല്‍ ചുരുങ്ങിയ സമയം കൊണ്ട് ലോക ക്രിക്കറ്റിലെനിലവിലുള്ള ബൗളറുമാരിൽ ഏതൊരു സാഹചര്യത്തിലും കളിയുടെ ഗതി മാറ്റാൻ സാധിക്കുന്നവനാണ്. സഹതാരം റിസ്‌വാൻ ബാറ്റിംഗ് ലോകത്തെ പുതിയ ചർച്ച വിഷയമാണ്.
ഈ പ്രീമിയർ ലീഗ് സീസൺ അറിയപെടുന്നത് തന്നെ ബിറ്റ്‌ലറുടെ പേരിലാണെന്ന് പറയാം. അത്രയും മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. നിലവിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബട്ട്ലാറിന്റെ മികവിൽ ആർക്കും സംശയമില്ലെന്നും ജയവർധന പറഞ്ഞു.
Read more
ഡ്രീം 11 ലെ 5 താരങ്ങളെ മാത്രമാണ് ഇതുവരെ തിരഞ്ഞെടുത്തത്. ബാക്കി താരങ്ങളുടെ ലിസ്റ്റിൽ രോഹിത്, കോഹ്ലി, ബാബർ എന്നിവരുടെ പേരുകൾ ആരാധകർ പ്രതീക്ഷിക്കുന്നു.