ഇന്നലെ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് (ആർസിബി) 14 റൺസിന് തോറ്റ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ (എൽഎസ്ജി) ക്വാളിഫയർ 2-ലേക്ക് കൊണ്ടുപോകാൻ കെഎൽ രാഹുലിന്റെ 79(58) പര്യാപ്തമായിരുന്നില്ല. പേപ്പറിൽ ഏറ്റവും ശക്തമായ ടീമുകളിലൊന്ന് ഉണ്ടായിരുന്നിട്ടും, ഈ ഘട്ടത്തിൽ ടൂർണമെന്റിൽ നിന്ന് എൽഎസ്ജി പുറത്തായത് എല്ലാവക്കും നിരാശയായി. തോൽവിയിൽ ഏറ്റവും കൂടുതൽ പൊങ്കാല ഏറ്റുവാങ്ങുന്നത് നായകൻ റഹുൽ തന്നെയാണ്.
208 എന്ന ലക്ഷ്യം വലുത് തന്നെ ആയിരുന്നു , എൽഎസ്ജിക്ക് ക്വിന്റൺ ഡി കോക്കിനെ വളരെ നേരത്തെ തന്നെ നഷ്ടമായി. എന്നാൽ കെ എൽ രാഹുൽ പവർപ്ലേ പരമാവധി പ്രയോജനപ്പെടുത്താതെ സ്വന്തം സ്കോർ ഉയർത്താൻ മാത്രമാണ് കളിച്ചത്. ഇടക്ക് എപ്പോഴേ വേഗം കൂടിയ ഇന്നിങ്സ് അവസാനത്തോട് അടുത്തപ്പോൾ വീണ്ടും സ്ലോ ആയി.
ആർസിബിക്കെതിരെ എൽഎസ്ജി തോറ്റതിന് രാഹുലിനെ ട്വിറ്ററിൽ ആരാധകർ കുറ്റപ്പെടുത്തി. ഓപ്പണർ കൂടുതൽ നന്നായി ബാറ്റ് ചെയ്തിരുന്നെങ്കിൽ എളുപ്പത്തിൽ ജയിക്കാൻ സാധിക്കുമായിരുന്നു എന്നും ആരാധകർ പറയുന്നു. എവിൻ ലൂയിസിനെപ്പോലെ ഒരു ടോപ് ഓർഡർ ബാറ്ററെ ആറാം നമ്പറിൽ ബാറ്റ് ചെയ്യാൻ അയച്ചതിന് ചിലർ മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തി.
മഴ കാരണം അര മണിക്കൂറോളം വൈകിത്തുടങ്ങിയ മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്യേണ്ടിവന്നിട്ടും, ആദ്യം ബാറ്റു ചെയ്ത ടീമുകൾക്കു കൂട്ടത്തോൽവി സമ്മാനിച്ച ഈഡൻ ഗാർഡൻസിന്റെ ചരിത്രം മുന്നിലുണ്ടായിട്ടും തെല്ലും പതറാതെ തകർത്തടിച്ചാണു ബാംഗ്ലൂർ കൂറ്റൻ സ്കോർ സ്വന്തമാക്കിയത്. തന്നെ കളിയാക്കിയവർക്ക് നല്ല മറുപടി കൊടുത്ത രജത് ഇന്നിങ്‌സാണ് മൽസറ്റം ജയിപ്പിച്ചത്.
രാഹുലിന് ട്വിറ്ററിൽ വലിയ പൊങ്കാലയാണ് ഇപ്പോൾ കിട്ടുന്നത്.
If KL innings doesn't get called out by ex-cricketers, commentators & journalist, then its pretty much sure most of them don't understand T20 cricket or they are in pressure from broadcasters to not call out big names . Just shameful batting .
— Slog Sweep-189 (@SloggSweep) May 25, 2022
Read more