ഭാര്യയുള്ളപ്പോള്‍ നഴ്‌സിന് അശ്‌ളീല മെസ്സേജ് ; സെക്‌സ് പാര്‍ട്ടികളും എസ്‌കോര്‍ട്ടും വേറെ, പ്രണയങ്ങളും ആഘോഷമാക്കിയ വോണ്‍

അപ്രതീക്ഷിതമായി മരണമടഞ്ഞ ക്രിക്കറ്റ് ഇതിഹാസം ഷെയിന്‍വോണിന് അന്ത്യാഞ്ജലി അര്‍പ്പിച്ച്് മുന്‍ കാമുകി എലിസബത്ത് ഹര്‍ലിയും. സൂര്യന്‍ മേഘങ്ങള്‍ക്കിടയിലേക്ക് എന്നന്നേക്കുമായി മറഞ്ഞു എന്നായിരുന്നു ഹര്‍ലിയുടെ പോസ്റ്റ്. അപ്രതീക്ഷിതമായി മരണപ്പെട്ട ഇതിഹാസ ക്രിക്കറ്റര്‍ ഷെയിന്‍ വോണുമായി ബന്ധപ്പെട്ട ക്രിക്കറ്റ് കഥകള്‍ ആഘോഷിക്കപ്പെടുമ്പോള്‍ സെക്‌സ്പാര്‍ട്ടികളും എസ്‌കോര്‍ട്ടും ഡേറ്റിംഗും ഉള്‍പ്പെടെ വോണിന്റെ പ്രണയകഥകളും ആഘോഷമാക്കുകയാണ് മാധ്യമങ്ങള്‍.

താരവുമായി നില്‍ക്കുന്ന വിവിധ ഫോട്ടോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് മൂന്‍ കാമുകി എലിസബത്ത് ഹര്‍ലി തന്റെ മൂന്‍ മണവാളന് ആദരവ് അര്‍പ്പിച്ചത്. ഇരുവരും തമ്മിലുള്ള വിവാഹം നിശ്ചയത്തിന് ശേഷം വേണ്ടെന്ന് വെച്ചിരുന്നു. മൂന്‍ മോഡലും നടിയുമൊക്കെയായ ഹര്‍ലിയും വോണും വിവാഹാലോചന നടത്തിയത് 2011 നും 2013 നും ഇടയിലായിരുന്നു. ഇവരുടെ ബന്ധം വലിയ മാധ്യമശ്രദ്ധയും വിളിച്ചുവരുത്തിയിരുന്നു. 2013 ലായിരുന്നു ഹര്‍ലിയും വോണും പിരിഞ്ഞത്.

താന്‍ കണ്ടിട്ടുള്ള ഏറ്റവും നല്ലവനായ മനുഷ്യന്‍ എന്നായിരുന്നു ഇവരുടെ മകന്‍ ഡാമിയന്‍ പറഞ്ഞത്. മകന് ഒമ്പത് വയസ്സുള്ളപ്പോഴായിരുന്നു ഹര്‍ലി വോണുമായി വിവാഹമാലോചിച്ചത്. എന്നാല്‍ ഒടുവില്‍ നിശ്ചയം വേണ്ടെന്ന് വെച്ച് ഇരുവരും പിരിയുകയായിരുന്നു.

ആദ്യഭാര്യ സൈമണുമായുള്ള 10 വര്‍ഷം നീണ്ട വിവാഹബന്ധത്തിന് ശേഷമായിരുന്നു വോണ്‍ ഹര്‍ലിയുമായി പ്രണയത്തിലായത്. ഷെയിന്‍വോണിനും സൈമണിനും മൂന്ന് പെണ്‍മക്കള്‍ ഉണ്ട്. വോണ്‍ തന്നെ വഞ്ചിച്ചത് പല തവണ പിടിച്ചതോടെയാണ് സൈമണ്‍ വിവാഹബന്ധത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറായതെന്നായിരുന്നു മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. 2005 ലായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. കുടുംബജീവിതം പിഴച്ചതും ഭാര്യയും കുടുബവും തന്നെ വിട്ട് ഇംഗ്‌ളണ്ടിലേക്ക പോയതുമായിരുന്നു തന്നെ കുടിയനാക്കിയതെന്നാണ് വോണ്‍ പിന്നീട് പറഞ്ഞത്.

മറ്റൊരു മോഡലായ എമിലി സ്‌കോട്ടുമായി മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന ഒരു ബന്ധവും ഷെയിന്‍വോണിന് ഉണ്ടായിരുന്നു. അതായിരുന്നു വോണിന്റ അവസാന ബന്ധവും. 2014 സെപ്തംബറില്‍ ഇതും അവസാനിച്ചു. 2019 ല്‍ അനേകം വോണുമായി ബന്ധപ്പെട്ട് അനേകം സെക്‌സ്പാര്‍ട്ടികളുടെ കഥകളാണ് പുറത്തുവന്നത്.

ലണ്ടനിലെ താരത്തിന്റെ മെയ്ഡാ വേല്‍ ഹോമുമായി ബന്ധപ്പെട്ടായിരുന്നു കഥകള്‍. 2000 ല്‍ ഭാര്യ സൈമണുമായി കുടുംബജീവിതം നയിക്കുന്ന സമയത്ത് ഒരു ബ്രിട്ടീഷ് നഴ്‌സിന് ലൈംഗിക ചുവയുള്ള ടെക്‌സ്റ്റ്് സന്ദേശങ്ങള്‍ അയച്ചതിന്റെ പേരില്‍ താരത്തിന് ഓസ്‌ട്രേലിയന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ പദവി പോലും നഷ്ടമായിരുന്നു.