ടി20 ലോക കപ്പിനു ശേഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചു. രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി കെയ്ന്‍ വില്യംസണിന്റെ കീഴില്‍ 15 അംഗ ടീമിനെയാമ് ന്യൂസിലാൻഡ് പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ പിച്ചുകളുടെ സ്വഭാവം കൂടി പരിഗണിച്ച് സ്പിന്നര്‍മാര്‍ക്കു പ്രാധാന്യം നല്‍കിയുള്ള ടീമാണ് ന്യൂസിലാൻഡിന്റേത്. അഞ്ചു സ്പിന്നര്‍മാര്‍ ബോളിംഗ് സംഘത്തിലുണ്ട്. ഇതില്‍ രണ്ടു പേര്‍ ഇന്ത്യന്‍ വംശജരാണ്. അജാസ് പട്ടേല്‍, രചിന്‍ രവീന്ദ്ര എന്നിവരാണിത്. വില്‍ സോമര്‍വില്ലെ, മിച്ചെല്‍ സാന്റ്റര്‍, ഗ്ലെന്‍ ഫിലിസ് എന്നിവരാണ് മറ്റു സ്പിന്നര്‍മാര്‍.
നവംബര്‍ 25 മുതല്‍ 29 വരെ കാണ്‍പൂരിലാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഒന്നാം ടെസ്റ്റ് നടക്കുക. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ഡിസംബര്‍ മൂന്ന് മുതല്‍ ഏഴു വരെ മുംബൈയില്‍ നടക്കും.
Read more
ന്യൂസിലാന്‍ഡ് ടെസ്റ്റ് ടീം: കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ടോം ബ്ലെണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഡെവന്‍ കോണ്‍വേ, കൈല്‍ ജാമിസണ്‍, ടോം ലാതം, ഹെന്റി നിക്കോള്‍സ്, അജാസ് പട്ടേല്‍, ഗ്ലെന്‍ ഫിലിപ്സ്, രചിന്‍ രവീന്ദ്ര, മിച്ചെല്‍ സാന്റ്നര്‍, വില്‍ സോമര്‍വില്ലെ, ടിം സൗത്തി, റോസ് ടെയ്ലര്‍, വില്‍ യങ്, നീല്‍ വാഗ്‌നര്‍.