മുംബൈ ക്രിക്കറ്റ് താരം ആത്മഹത്യ ചെയ്തു

മുംബൈ ക്രിക്കറ്റ് താരം കരണ്‍ തിവാരി (27)യെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ വസതിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ക്രിക്കറ്റ് കരിയറില്‍ എങ്ങും എത്താനാകാതെ പോയതിന്റെ നിരാശയില്‍ താരം ദുഃഖിതനായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആത്മഹത്യാകുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.

ടീമിലേക്ക് സെലക്ഷന്‍ ലഭിക്കാത്തതില്‍ നിരാശനാണെന്നും, ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും രാജസ്ഥാനിലുള്ള സുഹൃത്തിനെ വിളിച്ച് കരണ്‍ പറഞ്ഞിരുന്നു. ഈ സുഹൃത്ത് വിളിച്ച് പറഞ്ഞതനുസരിച്ച് വീട്ടുകാര്‍ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തു കടന്നെങ്കിലും അപ്പോഴേക്കും കരണ്‍ മരിച്ചിരുന്നു.

മുംബൈ രഞ്ജി ടീമിനായി രണ്ടു വര്‍ഷത്തിലധികമായി നെറ്റ്‌സില്‍ സ്ഥിരമായി പന്തെറിഞ്ഞു വരികയായിരുന്നു കരണ്‍. കഴിഞ്ഞ വര്‍ഷം വിവിധ ഐ.പി.എല്‍ ടീമുകള്‍ക്കായും മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നെറ്റ്‌സില്‍ പന്തെറിഞ്ഞിരുന്നു.

Read more

മുംബൈയിലെ ഏതെങ്കിലും ഒരു ക്ലബ്ബില്‍ കരണിനെയും ഉള്‍പ്പെടുത്തുന്നതിന് ശ്രമങ്ങള്‍ നടത്തി വരികയായിരുന്നുവെന്ന് മുംബൈ സീനിയര്‍ ടീം പരിശീലകന്‍ വിനായക് സാമന്ത് പ്രതികരിച്ചു.