കോഹ്ലി പടിയിറങ്ങി...ഇന്ത്യയുടെ ഇതിഹാസ നായകന്‍ 2017 ല്‍ നടത്തിയ പ്രവചനം അക്ഷരംപോലും തെറ്റിയില്ല ...!!

വിരാട്‌കോഹ്ലി ഇന്ത്യന്‍ നായകസ്ഥാനത്തു നിന്നും പടിയിറങ്ങിയത് ഞെട്ടിച്ചിരിക്കുന്നത് അനേകരെയാണ്.  ട്വന്റി20 ഏകദിന ടീമുകളുടെ നായകസ്ഥാനത്ത് നിന്നും ബിസിസിഐ പുറത്താക്കിയ വിരാട്‌കോഹ്‌ളി പടിയിറങ്ങുമ്പോള്‍ 2017 ല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ നടത്തിയ പ്രവചനം അക്ഷരംപ്രതി ശരിയാകുകയാണ്.

ക്രിക്കറ്റില്‍ വലിയ വീക്ഷണമുള്ള മൂന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോനി ഇന്ത്യയുടെ വിവിധ ഫോര്‍മാറ്റിലുള്ള കളിയില്‍ വ്യത്യസ്ത നായകന്‍മാരെ ഉപയോഗിക്കുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. താന്‍ സ്ഥാനം മാറിയാലും വിരാട് കോഹ്ലി ഈ ടീമുമായി ചരിത്രം രചിക്കുമെന്നും വിരാട് കോഹ്ലി പറഞ്ഞിരുന്നു.

താന്‍ നായകസ്ഥാനം ഒഴിയുന്നത് കൃത്യമായ സമയത്തായിരുന്നു എന്നും മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാനുള്ള കരുത്ത് ഈ ടീമിനുണ്ടെന്നുമായിരുന്നു പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ നായകസ്ഥാനം ഒഴിഞ്ഞ ശേഷം അന്ന് ധോനി പ്രതികരിച്ചത്.

എക്കാലത്തെയും മികച്ച ടീമുകളിലൊന്നാണിതെന്നാണ് ഞാന്‍ കരുതുന്നത് ‘ഞാന്‍ ജയിച്ചതിലും കൂടുതല്‍ മത്സരങ്ങള്‍ കോലിക്ക് കീഴില്‍ ഇന്ത്യ ജയിക്കും. അതിനനുസരിച്ചുള്ള പരിചയസമ്പത്തും പ്രതിഭയും ഈ ടീമിനുണ്ട്. ഏത് സമ്മര്‍ദ്ദത്തിലും മികച്ച പ്രകടനം നടത്താന്‍ ഈ ടീമിനാവും.

ചരിത്രം തിരുത്താന്‍ കെല്‍പ്പുള്ള നിരയാണിതെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. അവര്‍ നന്നായി തന്നെ ചെയ്യുമെന്നും ധോനി അന്ന് പറഞ്ഞിരുന്നു. സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയെന്ന തീരുമാനത്തിലേക്ക് ബിസിസി ഐ വന്നതോടെയാണ് ഇന്ത്യന്‍ ടീമിലെ സാഹചര്യം മാറി മറിഞ്ഞത്.

Read more

രോഹിത് ശര്‍മയെ പരിമിത ഓവര്‍ നായകനാക്കി കൊണ്ടുവന്നതിന് പിന്നാലെയാണ് വിരാട്‌കോഹ്ലിയും ബിസിസിഐ യും തമ്മില്‍ ഉടക്കും നായകപദവി രാജിവെയ്ക്കലിലേക്കും നയിച്ചത്്. സ്പളിറ്റ് ക്യാപ്റ്റന്‍സിയെ നേരത്തേ ഇന്ത്യയിലെ മുന്‍നിര നായകന്മാരും എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്.