ശബ്ദം ഉയർത്തി തന്നെ വിളിച്ച കാണികളെ കോഹ്ലി ഫോണിൽ ആ കാഴ്ച കാണിച്ചു, വീഡിയോ വൈറൽ

തിരുവനന്തപുരത്ത് നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ജയം. അർഷ്ദീപ് സിംഗും ദീപക് ചാഹറും ദക്ഷിണാഫ്രിക്കക്കാരെ മികച്ച ബൗളിങ്ങും , മുമ്പ് സൂര്യകുമാർ യാദവിന്റെ ബുദ്ധിമുട്ടുള്ള പിച്ചിലെ മനോഹരമായ ബാറ്റിങ്ങും കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമാക്കി.

കുറെ നാളുകൾക്ക് ശേഷം ഇന്ത്യൻ മണ്ണിൽ ഫാസ്റ്റ് ബൗളറുമാർ ആധിപത്യം പുലർത്തുന്നത് കണ്ട മത്സരത്തോടെ സൂര്യകുമാറിനെ മൂല്യം ഇന്ത്യൻ ആരാധകർക്ക് ഒരിക്കൽ കൂടി മനസിലായി എന്ന് പറയാം. മത്സരത്തിന് ശേഷം മുൻ ഇന്ത്യൻ ക്യാപ്റ്റനും പ്രേക്ഷകരുടെ പ്രിയങ്കരനുമായ വിരാട് കോലി ഭാര്യ അനുഷ്‌ക ശർമ്മയുമായി സംസാരിക്കുന്നത് കണ്ടു. കാണികൾ ഒച്ചവെക്കുമ്പോൾ, ടീം ബസിൽ ഹോട്ടലിലേക്ക് മടങ്ങുമ്പോൾ താൻ എന്താണ് ചെയ്യുന്നതെന്ന് കോലി അവരെ കാണിക്കുന്ന വിഡിയോയും വൈറൽ ആയിട്ടുണ്ട്.

എന്നും ബാറ്റ്സ്മാൻമാരുടെ ബാറ്റിങ് വെടിക്കെട്ട് കണ്ട് ശീലിച്ച ഇന്ത്യൻ ആരാധകർ ഈ പ്രാവശ്യം കണ്ടത് വലിയ മാറ്റം, ബൗളറുമാർ ആഘോഷിച്ച മത്സരത്തിൽ ചെറിയ റൺസ് പിന്തുടർന്ന ഇന്ത്യ പതറിയെങ്കിലും ഒടുവിൽ 8 വിക്കറ്റ് വിജയം സ്വന്തമാക്കി. സൂര്യകുമാർ യാദവിന്റെ അർദ്ധ സെഞ്ചുറിയാണ് ഇന്ത്യയെ വിജയവര കടത്തിയത്. ആദ്യം പതറിയെങ്കിലും രാഹുലും അർദ്ധ സെഞ്ചുറി

കാര്യവട്ടത്ത് ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് വെറും 2.4 ഓവറില്‍ ആദ്യ അഞ്ച് വിക്കറ്റ് നഷ്ടമാവുമ്പോള്‍ ടീം സ്കോര്‍ രണ്ടക്കം കടന്നിരുന്നില്ല. ആദ്യ റാൻഡ് വിക്കറ്റുകൾ കാണികൾ ആഘോഷിച്ചപ്പോൾ പിന്നെ വിക്കറ്റുകൾ കൊഴിയുമ്പോൾ ഞങ്ങ വന്നത് റൺസ് കാണാൻ ആണെന്ന മനോഭാവത്തിൽ ആയിരുന്നു അവർ.

ദക്ഷിണാഫ്രിക്കക്ക് ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ രണ്ടാം ഓവറില്‍ മൂന്ന് വിക്കറ്റ് കൂടി നഷ്ടമായ ദക്ഷിണാഫ്രിക്കക്ക് ചാഹര്‍ എറിഞ്ഞ പവര്‍ പ്ലേയിലെ മൂന്നാം ഓവറില്‍ ഒരു വിക്കറ്റ് കൂടി നഷ്ടമായി. ചുരുക്കി പറഞ്ഞാൽ പവർ പ്ലേയിൽ തന്നെ പകുതി താരങ്ങൾ കൂടാരം കയറി. രക്ഷിച്ചത് കേശവ് മഹാരാജ് റൺസാണ്. അത് എങ്കിൽ ടീം സ്കോർ 10 പോലും കടക്കിലായിരുന്നു. ഇന്ത്യക്കായി ദീപക് ചാഹര്‍ നാലോവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിംഗ് നാലോവറില്‍ 32 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. അക്സര്‍ നാലോവറില്‍ 16 റണ്‍സിന് ഒരു വിക്കറ്റെടുത്തപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ റണ്‍സിന് ഒരു വിക്കറ്റെടുത്തു. നാലോവര്‍ എറിഞ്ഞ അശ്വിന്‍ എട്ട് റണ്‍സ് മാത്രമാണ് വഴങ്ങിയത്.

പെട്ടെന്ന് ജയിക്കാമെന്ന് കരുതിയെങ്കിലും ഇന്ത്യ പതറി. റബാഡയുടെ തകർപ്പൻ സ്പെൽ ആദ്യ ഓവർ തന്നെ ഇന്ത്യക്ക് നൽകി, മെയ്ഡൻ ഓവർ. റബാഡയുടെ അടുത്ത ഓവറിൽ രോഹിതിനെ നഷ്ടം. അതിന് ശേഷം നോർജെയുടെ ഓവറിൽ കോഹ്‌ലിയും പുറത്ത്. ഇന്ത്യൻ ആരാധകർ ശങ്കിച്ചു. പതിവ് ശൈലിയിൽ തന്നെ എതിരാളിക്ക് നേർക്ക് അറ്റാക്കിങ് ശൈലിയിൽ കളിച്ച സൂര്യകുമാർ പങ്കാളി ആയതോടെ പതുക്കെ ശ്വാസം

.ഇരുവരും വലിയ ഇല്ലാതെ തന്നെ സ്കോർ ബോർഡ് ഉയർത്തി. സാഹചര്യത്തിന് യോജിച്ച കളിയാണ് രാഹുൽ കളിച്ചത്.