കോഹ്‌ലിയും പന്തും ഇത്തവണയും പൊട്ടി ; രോഹിത് ശര്‍മ്മ ഫിഫ്റ്റിയ്ക്ക് തൊട്ടുമുമ്പ് വീണു ; മികവ് കാട്ടി ഇഷാന്‍ കിഷന്‍

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ആദ്യ ട്വന്റി20 മത്സരത്തിലും മൂന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് മികവ് കാട്ടാനായില്ല. 72 ാം സെഞ്ച്വറിയ്ക്കായി താരത്തിന്റെ ആരാധകര്‍ കാത്തിരിക്കുമ്പോള്‍ ഇത്തവണയും താരം കുറഞ്ഞ സ്‌കോറിന് പുറത്തായി. 72 റണ്‍സ് എടുത്താല്‍ ടി20 യിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടാന്‍ അവസരം തൊട്ടു മുമ്പില്‍ നില്‍ക്കേ കോഹ്ലി 17 റണ്‍സിന് പുറത്താകുകയായിരുന്നു. അലന്റെ പന്തില്‍ സ്‌ട്രെയിറ്റ് ഡ്രൈവിന് ശ്രമിച്ച് ലോംഗ് ഓഫില്‍ പൊള്ളാര്‍ഡിന്റെ കയ്യിലെത്തി.

13 പന്തില്‍ ഒരു ബൗണ്ടറി മാത്രമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഓപ്പണറും നായകനുമായ രോഹിത് ശര്‍മ്മ കത്തിക്കയറി. 19 പന്തുകളില്‍ നാലു ബൗണ്ടറികളും മൂന്ന് സിക്‌സറുകളുമായി 40 റണ്‍സായിരുന്നു സംഭാവന. ഇന്ത്യന്‍ നായകനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത് ഇഷാന്‍ കിഷനായിരുന്നു. താരത്തിന് മികവ് കാട്ടാനുമായി. കരുതലോടെ ബാറ്റ് വീശീയ താരം 42 പന്തുകളില്‍ 35 റണ്‍സ് നേടി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ചേര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട് 64 റണ്‍സിന് ശേഷമാണ് പിരിഞ്ഞത്.

Read more

ചേസിന്റെ പന്തില്‍ മാക്‌സിമത്തിന് ശ്രമിച്ച രോഹിത് മിഡ്‌വിക്കറ്റില്‍ ബൗണ്ടറി ലൈന് അരികില്‍ ഓഡീന്‍ സ്മിത്തിന്റെ കയ്യില്‍ കുരുങ്ങിയപ്പോള്‍ ചേസിന്റെ പന്തില്‍ തന്നെ അലന്റെ കയ്യിലെത്തുകയായിരുന്നു ഇഷാന്‍ കിഷന്‍. യുവതാരം ഋഷഭ് പന്തിനും മികവ് കാട്ടാനായില്ല. കോട്ട്‌റീലിന്റ പന്തില്‍ ഫ്‌ളിക്കിന് പോയ പന്ത് ഷോര്‍ട്ട് ഫൈന്‍ ലഗില്‍ സ്മിത്തിന്റെ കയ്യിലും എത്തി. 120 റണ്‍സ് എടുക്കുന്നതിനിടയില്‍ ഇന്ത്യയുടെ നാലു വിക്കറ്റുകളാണ് കൊഴിഞ്ഞത്.