ധോണി വഴക്ക് പറയാൻ ഉണ്ടായ സാഹചര്യം ഒരുക്കിയത് കോഹ്ലി, എന്നെ ബഹുമാനിക്കാനാണ് അവനോട് അയാൾ ആദ്യം ആവശ്യപ്പെട്ടത്

ക്രിക്കറ്റ് ലോകത്തെ രാജാവ് ആരാണ് എന്ന ചോദ്യത്തിന് ആരാധകർക്ക് എല്ലാം പറയാനുള്ളത് മിക്കവാറും തന്നെ ഒറ്റ ഉത്തരം ആയിരിക്കും, അത് വിരാട് കോഹ്ലി എന്നുതന്നെ ആയിരിക്കും. ഇപ്പോഴും കളിക്കളത്തിൽ സെഞ്ചുറികൾ വാരിക്കൂട്ടുന്ന കോഹ്ലി 2015 കാലത്ത് ഒകെ അതെ രീതി തന്നെ ആയിരുന്നെങ്കിലും ആ സമയത്ത് താരം അഗ്രെസ്സുലിന്റെയും പര്യായം ആയിരുന്നു.

ബദ്ധവൈരികളായ പാകിസ്ഥാനെതിരായ 2015ലോകകപ്പ് മത്സരത്തിനിടെ ഫാസ്റ്റ് ബൗളർ സൊഹൈൽ ഖാൻ ഉൾപ്പെട്ട കാര്യവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പുറത്തുവരുന്ന സംഭവം. സെഞ്ച്വറി നേടിയ കോഹ്‌ലി ഖാനുമായി നടത്തിയ ചൂടേറിയ സംവാദത്തെക്കുറിച്ചുമുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഖാൻ പറയുന്നത് ഇങ്ങനെ- കോഹ്ലി എന്റെ അടുത്ത് വന്ന് പറഞ്ഞു, ഇപ്പോൾ വന്നത് അല്ല ഉള്ളു, എന്റിനാണ് ഇത്രയധികം സംസാരിക്കുന്നതെന്ന്. ഞാൻ പറഞ്ഞു മകനെ നീ അണ്ടർ 19 കളിക്കുമ്പോൾ നിൻറെ അച്ഛൻ( സ്വയം ഉദ്ദേശിച്ച് ) ടെസ്റ്റ് കളിച്ച ആളാണ്.”

” ആ സമയം മിസ്ബാ ( നായകൻ) എന്നോട് മിണ്ടാതിരിക്കാൻ പറഞ്ഞു. ധോണി കോഹ്‍ലിയെയും തടഞ്ഞു, എന്നിട്ട് സീനിയർ താരമായതിനാൽ തന്നെ എന്നെ ബഹാമുനിക്കാൻ പറഞ്ഞു. വര്ഷം ഒരുപാട് കഴിഞ്ഞു, ഇന്ന് കോഹ്ലി ലോകോത്തര താരമാണ്. അവനെ ബഹുമാനിക്കുന്നു.”

ആ സമയങ്ങളിൽ അഗ്രഷൻ സമീപനം സ്വീകരിച്ച കോഹ്ലി ഇന്ന് ശാന്തനാണ്.