പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റ് ബാറ്റർമാർ സ്വപ്നം കാണുന്ന പിച്ചിലാണ് നടക്കുന്നത്. മത്സരത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ തന്നെ ഏഴ് സെഞ്ച്വറികൾ നേടിയ പിച്ച് രണ്ട് ടീമുകളിലെയും ബാറ്റ്‌സ്മാന്മാർ റണ്ണുകൾ കൊള്ളയടിക്കുന്ന ഒരു ബാറ്റിംഗ് പറുദീസയാണ്.
ഇംഗ്ലണ്ട് ബാറ്റിംഗ് സൂപ്പർ താരം ജോ റൂട്ട് രണ്ട് പന്തുകൾ ഇടംകൈയ്യനായി ബാറ്റ് ചെയ്യാൻ തീരുമാനിച്ചത് ആയിരുന്നു ഇന്നിങ്സിലെ ഒരു വൈറൽ കാഴ്ച. രണ്ടാം ഇന്നിംഗ്‌സിന്റെ 23-ാം ഓവറിൽ ഷാ ഷോർട്ട് മിഡ് വിക്കറ്റിൽ നസീം ഷാ ഇടംകൈയൻ റൂട്ടിന്റെ വിക്കറ്റ് വീഴ്ത്താനുൽ അവസരം നശിപ്പിക്കുകയും ചെയ്തു.
നാലാം ദിനം ഒരു ചെറിയ ഡ്രിങ്ക് ബ്രേക്കിന് ശേഷം ഇംഗ്ലണ്ട് 146/3 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ചപ്പോഴായിരുന്നു സംഭവം. ആദ്യ ഡെലിവറി, വലംകൈയ്യൻ ബാറ്ററായ റൂട്ട്, ഇടംകൈയ്യനായി മാറാൻ നിലപാട് മാറ്റി, ഒരു സ്വീപ്പിനായി പോയി, അത് ഒരു ഡോട്ട് ബോളിൽ കലാശിച്ചു. തുടർന്നുള്ള ഡെലിവറിക്ക് തന്റെ നിലപാട് മാറ്റാൻ അദ്ദേഹം മെനക്കെടാതെ മറ്റൊരു സ്വീപ്പിനായി പോയി, എന്നാൽ ഇത്തവണ നസീം ക്യാച്ച് എടുക്കുന്നതിൽ പരാജയപെട്ടു.
റൂട്ട് 69 പന്തിൽ 73 റൺസെടുത്ത് പുറത്തായപ്പോൾ ഹാരി ബ്രൂക്ക് 87 റൺസെടുത്തപ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സ് 35.5 ഓവറിൽ 264/7 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ഇതോടെ ടെസ്റ്റിന്റെ അവസാന ദിനത്തിൽ മൂന്ന് സെഷനുകൾ ശേഷിക്കെ പാക്കിസ്ഥാന് വിജയലക്ഷ്യം 343 ആയി.
Joe Root decides to bat left-handed 😳#PAKvENG | #UKSePK pic.twitter.com/GOvnkof54B
— Pakistan Cricket (@TheRealPCB) December 4, 2022
Read more