ഞായറാഴ്ച ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൂപ്പർ 4 ഏഷ്യാ കപ്പ് പോരാട്ടം, ആവേശകരമായ ഏറ്റുമുട്ടലായി വർഷങ്ങളായി ഓർമ്മിക്കപ്പെടും. 44 പന്തിൽ 60 റൺസെടുത്ത വിരാട് കോഹ്‌ലിയുടെ കൂറ്റൻ പ്രകടനം മുതൽ പാക്കിസ്ഥാന്റെ വിക്കറ്റ് കീപ്പർ-ബാറ്റർ മുഹമ്മദ് റിസ്‌വാന്റെ 71 റൺസ് വരെ, ഒടുവിൽ ദുബായ് ഗ്രൗണ്ടിൽ അഞ്ച് വിക്കറ്റിന്റെ വിജയം സ്വന്തമാക്കാൻ അദ്ദേഹം ടീമിനെ സഹായിച്ചു. കളിയിലെ ചെറിയ നിമിഷങ്ങളിൽ കൂടുതൽ ആധിപത്യം പുലർത്താൻ പാകിസ്ഥാന് സാധിച്ചപ്പോൾ ഇന്ത്യ അതിൽ പരാജയപെട്ടു. 18-ാം ഓവറിൽ ആസിഫ് അലിയുടെ താരതമ്യേന എളുപ്പമുള്ള ക്യാച്ച് ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗ് കളഞ്ഞതാണ് അത്തരത്തിലുള്ള ഒരു നിമിഷം, ഇതെല്ലം തോൽവിയിലേക്ക് നയിച്ചു.
രവി ബിഷ്‌നോയ് എറിഞ്ഞ 18-ാം ഓവറിൽ ഖുശ്ദിൽ ഷായും ആസിഫ് അലിയും ക്രീസിൽ പാക്കിസ്ഥാന് വേണ്ടിയിരുന്നത് 34 റൺസായിരുന്നു. മൂന്നാം പന്തിൽ ആസിഫ് ഒരു സ്വീപ്പ് ഷോട്ട് കളിച്ചു, പന്ത് വായുവിലേക്ക് പോയി, അർഷ്ദീപിന് അനായാസമായ ക്യാച്ച് ആണെന്ന് കരുതി. എന്നാൽ വിധിക്ക് മറ്റ് പദ്ധതികൾ ഉണ്ടായിരുന്നു, പന്ത് അവന്റെ കൈകളിലൂടെ കടന്നുപോയി, ആസിഫ് അലി രക്ഷപ്പെട്ടു.
ഇത് കണ്ട ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് വികാരങ്ങൾ നിയന്ത്രിക്കാനായില്ല, അയാൾ പകച്ചുപോയി. രോഹിതിന്റെ രോഷത്തോടെയുള്ള പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്, ഇത് പൊതുജനങ്ങളിൽ നിന്ന് സമ്മിശ്ര പ്രതികരണത്തിന് കാരണമായി. നേരത്തെ, മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്ങിനെ അർഷ്ദീപിനെ പിന്തുണച്ചിരുന്നു, ആരും മനഃപൂർവം ക്യാച്ചുകൾ ഉപേക്ഷിക്കുന്നില്ലെന്നും യുവ സീമറെ വിമർശിക്കരുതെന്നും പ്രസ്താവിച്ചിരുന്നു.
ടീമിലെ ഒരു യുവബൗളർ വരുത്തിയ പിഴവിന് അയാളുടെ കൂടെ നിൽക്കണമെന്നും പരസമായി ദേഷ്യപെടുന്നത് അയാളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും ആളുകൾ പറയുന്നു. ധോണി ഒകെ എത്ര കൂൾ ആയിരുന്നു എന്നും അങ്ങനെ ക്യാച്ച് നഷ്ടപ്പെടുമ്പോൾ അയാൾ എങ്ങനെ പെരുമാറിയെന്നും അന്വേഷിക്കണമെന്നും ആരാധകർ പറയുന്നു.
— Guess Karo (@KuchNahiUkhada) September 5, 2022
Read more