കോടികള്‍ ഒഴുകും, ഐ.പി.എല്‍ താരലേല തിയതി പ്രഖ്യാപിച്ചു

ഐപിഎല്‍ പുതിയ സീസണിനായുളള താരലേലം പ്രഖ്യാപിച്ചു. ഈ വര്‍ഷം ഡിസംബര്‍ 19-നാണ് ഐപിഎല്‍ താരലേലം നടക്കുക. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കൊല്‍ക്കത്തയിലാണ് ഇത്തവണ താരലേലം നടക്കുക. നേരത്തെ ഇത് ബംഗളൂരുവിലായിരുന്നു നടന്നിരുന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഐപിഎല്‍ ഗവേണിംഗ് ബോഡിയാണ് സ്ഥലവും തിയതിയും പ്രഖ്യാപിച്ചത്. ഇത്തവണ 85 കോടി രൂപ ഒരോ ടീമിനും താരങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാം. കഴിഞ്ഞ സീസണില്‍ ഇത് 82 കോടി രൂപയായിരുന്നു.

കഴിഞ്ഞ സീസണില്‍ ഉപയോഗിക്കാത്ത തുകയും ഈ സീസണില്‍ ക്ലബ്ബുകള്‍ക്ക് കൂടുതലായി ഉപയോഗിക്കാം.ഇപ്രകാരം കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം തുക കൈവശമുള്ളത് ഡല്‍ഹി ക്യാപിറ്റല്‍സിനാണ്.

ഇവരുടെ പക്കല്‍ 8.2 കോടി രൂപയാണ് ഉള്ളത്. രാജസ്ഥാന്‍ റോയല്‍സിന് 7.15 കോടി രൂപയും കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സിന് 6.05 കോടി രൂപയുമാണ് കൈവശം ബാക്കിയുള്ളത്.