ആ സൂചനകള്‍ സത്യമായില്ല, മുംബൈയുടെ 'രക്ഷകന്‍' ഇന്നും പുറത്ത്

ഐപിഎല്‍ 15ാം സീസണിലെ ആറാം മത്സരത്തില്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ടീമിലിടം പിടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സത്യമായില്ല. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഇന്ന് നടക്കുന്ന മത്സരത്തില്‍ അര്‍ജുന് ഇടം നല്‍കിയില്ല. വിന്‍ഡീസ് താരം ഫാബിയന്‍ അലനെ ടീമിലുള്‍പ്പെടുത്തിയാണ് മുംബൈ ലഖ്‌നൗവിനെ നേരിടുന്നത്.

മത്സരത്തില്‍ ടോസ് ഭാഗ്യം തുണച്ച് മുംബൈ നായകന്‍ രോഹിത് ശര്‍മ ബോളിംഗ് തിരഞ്ഞെടുത്തു. തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ ഏറ്റുവാങ്ങിയെത്തുന്ന മുംബൈക്ക് ലഖ്നൗവിനെതിരായ മത്സരം നിലനില്‍പ്പിന്റെ പ്രശ്നമാണ്. എന്നാല്‍ ലഖ്‌നൗവിനെ വീഴ്ത്തുക മുംബൈക്ക് എളുപ്പമാവില്ലെന്നുറപ്പ്. ഇന്ന് കൂടി തോറ്റാല്‍ മുംബൈക്ക് പ്ലേ ഓഫില്‍ കടക്കുക വലിയ പ്രയാസമാവും.

മുംബൈ പ്ലേയിംഗ് ഇലവന്‍- രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ഡിവാള്‍ഡ് ബ്രെവിസ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, കറെന്‍ പൊള്ളാര്‍ഡ്, ഫാബിയന്‍ അലന്‍, ജയദേവ് ഉനദ്ഘട്ട്, മുരുഗന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ടൈമല്‍ മില്‍സ്.

ലഖ്നൗ പ്ലേയിംഗ് ഇലവന്‍- കെ എല്‍ രാഹുല്‍, ക്വിന്റന്‍ ഡീകോക്ക്, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയിനിസ്, ആയുഷ് ബധോനി, ജേസന്‍ ഹോള്‍ഡര്‍, ക്രുണാല്‍ പാണ്ഡ്യ, ദുഷ്മന്ത ചമീര, ആവേശ് ഖാന്‍, രവി ബിഷ്ണോയ്.