തീതുപ്പി ഷമി, ലഖ്‌നൗവിന്റെ തലയരിഞ്ഞു, ദയനീയ കാഴ്ച

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരേ ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് ടൈറ്റന്‍സിന് മിന്നും തുടക്കം. മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ രാഹുലിനെ മടക്കി മുഹമ്മദ് ഷമി അക്കൗണ്ട് തുറക്കും മുന്‍പ് ലഖ്നൗവിന് ആദ്യ പ്രഹരം സമ്മാനിച്ചു.

ഷമിയുടെ പന്തില്‍ വിക്കറ്റ് കീപ്പറിന് ക്യാച്ച് നല്‍കിയാണ് രാഹുല്‍ പുറത്തായത്. അമ്പയര്‍ അനുവദിക്കാതിരുന്ന വിക്കറ്റ് റിവ്യൂ എടുത്താണ് ഗുജറാത്ത് സ്വന്തമാക്കിയത്. തുടര്‍ന്ന് തന്റെ രണ്ടാം ഓവറില്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡീകോക്കിനെയും ഷമി മടക്കി. ക്ലീന്‍ ബൗള്‍ഡായാണ് ഡികോക്ക് മടങ്ങിയത്. 9 ബോളില്‍ ഒരു ഫോറിന്റെ അകമ്പടിയില്‍ ഏഴ് റണ്‍സാണ് താരത്തിന് നേടാനായത്.

പിന്നാലെ എവിന്‍ ലൂയിസിനെ വരുണ്‍ ആരോണ്‍ മടക്കി. ശുഭ്മാന്‍ ഗില്‍ ഒരു തകര്‍പ്പന്‍ റണ്ണിംഗ് ക്യാച്ചിലൂടെയാണ് താരത്തെ മടക്കിയത്. 9 ബോളില്‍ രണ്ട് ഫോറിന്റെ അകമ്പടിയില്‍ 10 റണ്‍സാണ് താരത്തിന് നേടാനായത്. 20 റണ്‍സെടുക്കുന്നതിനിടെ ലഖ്‌നൗവിന് മൂന്ന് വിക്കറ്റ് നഷ്ടമായി. പിന്നാലെ സ്കോര്‍ ബോര്‍ഡില്‍ 9 റണ്‍സ് ചേര്‍ത്തപ്പോഴെ മനീഷ് പാണ്ഡെയെയും ഷമി മടക്കി.  5 ബോളില്‍ 6 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം.

Read more

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ലഖ്‌നൗ 5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെന്ന നിലയിലാണ്. 1 ണ്‍സുമായി ദീപക് ഹൂഡയും അക്കൌണ്ട് തുറക്കാതെ ആയുഷ് ബദോണിയുമാണ് ക്രീസില്‍. മൂന്ന്  ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി ഷമി മൂന്ന് വിക്കറ്റ് നേടി.