ഇവര്‍ മുന്‍കാല ഓസീസ്, ദക്ഷിണാഫ്രിക്കന്‍ ബോളിംഗ് നിരയെ ഓര്‍മ്മിപ്പിക്കുന്നു

സംഗീത് ശേഖര്‍

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരടങ്ങുന്ന ഒരു ക്വാളിറ്റി പേസ് ബോളിംഗ് യൂണിറ്റ് തന്നെയാണ് വിദേശപര്യടനങ്ങളില്‍ ആതിഥേയ രാജ്യത്തെ തീര്‍ത്തും കണ്‍ഫ്യുഷനിലാക്കുന്നത്. പേസും ബൌണ്‍സും മൂവ്‌മെന്റുമുള്ള ട്രാക്കുകളില്‍ ഇവര്‍ ആതിഥേയരുടെ പേസ് ആക്രമണത്തെ കവച്ചു വെയ്ക്കുന്ന പ്രകടനങ്ങള്‍ നല്കാന്‍ എല്ലാ സാദ്ധ്യതയുമുണ്ട് എന്നത് വിക്കറ്റുകള്‍ ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു കഴിഞ്ഞു.

മുന്‍കാലങ്ങളിലെ ഇന്ത്യയുടെ ടൂറിംഗ് സൈഡുകളില്‍ നിന്നീ ബോളിംഗ് നിരയെ വേറിട്ട് നിര്‍ത്തുന്നത് റിലന്റ്ലെസായി ആക്രമിച്ചു ഒന്നോ രണ്ടോ സെഷനുള്ളില്‍ കളിയുടെ ഗതി തിരിക്കാനുള്ള കഴിവ് തന്നെയാണ്. ബാറ്റിംഗ് നിര മികച്ച പ്രകടനം കാഴ്ച വെയ്ക്കാത്ത ടെസ്റ്റുകളില്‍ പോലും ഇന്ത്യയുടെ വിജയസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതില്‍ ഈ ഫോര്‍മിഡബിള്‍ പേസ് ബോളിംഗ് യൂണിറ്റിന്റെ പങ്ക് പ്രാധാന്യമേറിയതാണ്.

Cricket: How Bumrah, Shami, Siraj, Ishant and Co are rejigging the great Indian dream

മുന്‍കാലങ്ങളിലെ ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക പേസ് ബോളിംഗ് നിരകള്‍ ഒരു ബാറ്റിംഗ് യൂണിറ്റിനെ സ്‌കോറിംഗ് അവസരങ്ങള്‍ കൊടുക്കാതെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്തി തളച്ചിടുന്നത് കണ്ടിട്ടുണ്ട്. ഏതാണ്ട് ആ ലെവലില്‍ പന്തെറിയുന്ന ഈ ടോപ് ക്ളാസ് പേസ് ബോളിംഗ് യൂണിറ്റ് തന്നെയാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ നേട്ടങ്ങളുടെ നട്ടെല്ലാവുന്നത്.

Image

മുഹമ്മദ് ഷമി ഒരു എവെ ടെസ്റ്റില്‍ കണ്ണുമടച്ചു ഉള്‍പ്പെടുത്തേണ്ട പേരാണെന്ന് വീണ്ടും ആവര്‍ത്തിക്കുന്നു. ബാറ്റ്‌സ്മാന്റെ ടെക്‌നിക്കിനെ നിരന്തരം ചോദ്യം ചെയ്തു കൊണ്ടേയിരിക്കുന്ന ബോളര്‍. ഇടക്ക് ബാറ്റ്‌സ്മാന്റെ പ്രതിരോധം തകര്‍ത്തു കടന്നു പോകുന്നൊരു പീച്ച് ഓഫ് എ ഡെലിവറിയും. ഓള്‍ ക്ളാസ് ..

കടപ്പാട്: സ്‌പോര്‍ട്‌സ് പാരഡിസോ ക്ലബ്