ബൗളിംഗില്‍ സര്‍പ്രൈസ് പരീക്ഷണങ്ങള്‍, ടീം ഇന്ത്യ ഇങ്ങനെ

ധരംശാല: ഇന്ത്യയുടെ ഹോം സീണണ്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുളള ടി20 പരമ്പരയോടെയാണ് തുടക്കമാകുന്നത്. മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുക. പിന്നാലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്കും തുടക്കമാകും.

ടി20 പരമ്പരയിലെ ആദ്യ മത്സരം ധരംശാലയില്‍ ഞായറാഴ്ച്ചയാണ് തുടക്കമാകുന്നത്. ഇന്ത്യന്‍ യുവനിരയെ സംബന്ധിച്ച് ഏറെ പ്രധാന്യമുളള പരമ്പരയാണിത്. മുതിര്‍ന്ന പല താരങ്ങളും വിശ്രമത്തിലായതില്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ യുവതാരങ്ങള്‍ക്ക് ലഭിക്കുന്ന സുവര്‍ണാവസരമാണിത്. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് ലക്ഷ്യം പുതിയ ടീമിനെ വാര്‍ത്തെടുക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി എന്നിവര്‍ തുടരും. മധ്യനിരയില്‍ ശ്രേയസ് അയ്യരും, റിഷഭ് പന്തും കളിക്കും. റിഷഭ് പന്തിന് ഏറെ നിര്‍ണ്ണായകമാണ് ഈ പരമ്പര.

മൂന്ന് ഓള്‍റൗണ്ടര്‍മാരെ ഉള്‍പ്പെടുത്തിയാകും ടീം ഇന്ത്യ ഇറങ്ങുക. പാണ്ഡ്യ സഹോദരന്മാര്‍ക്കൊപ്പം രവീന്ദ്ര ജഡേജയും കളിക്കും.

സീനിയര്‍ പേസര്‍മാര്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ടി20യ്ക്ക് ഇറങ്ങുക. ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി എന്നിവരാണ് ടീമിലെ പേസര്‍മാര്‍. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് വിശ്രമം നല്‍കിയിരുന്നു. വാംഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍ എന്നീ സപിന്നര്‍മാര്‍ ടീമിലുണ്ടെങ്കിലും ഇരുവര്‍ക്കും അവസരം ലഭിക്കാനിടയില്ല.

Read more

ഇന്ത്യയുടെ സാധ്യത ടീം: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി.