തോല്‍വിയില്‍ പാഠം പഠിച്ചു; ടീം ഇന്ത്യയില്‍ വമ്പന്‍ അഴിച്ചുപണി; ഗംഭീര തുടക്കം

റാഞ്ചിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ പരാജയപ്പെട്ടതിന്റെ പാഠം പഠിച്ച് അടിമുടി മാറ്റവുമായി ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യ നാലാം ഏകദിനത്തിന്. മൊഹാലിയില്‍ നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ പത്ത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും പോകാതെ 66 റണ്‍സ് എന്ന നിലയിലാണ്. 32 ബോളില്‍ നിന്ന് 27 റണ്‍സെടുത്ത് രോഹിത് ശര്‍മ്മയും 36 ബോളില്‍ നിന്ന് 44 റണ്‍സെടുത്ത് ശിഖര്‍ ധവാനുമാണ് ക്രീസില്‍.

ആദ്യ മത്സരങ്ങളില്‍ ഫോം കണ്ടെത്താന്‍ സാധിക്കാതിരുന്ന ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ഫോമിലേക്ക് തിരിച്ചെത്തിയ ആശ്വാസത്തിലാണ് ഇന്ത്യന്‍ ആരാധകര്‍. റാഞ്ചിയില്‍ തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി നടത്തിയാണ് നാലാം ഏകദിനത്തിന് ടീമിനെ പ്രഖ്യാപിച്ചത്. വിശ്രമം അനുവദിക്കപ്പെട്ട മഹേന്ദ്രസിങ് ധോണിക്കു പകരം ഋഷഭ് പന്ത് വിക്കറ്റ് കീപ്പറായെത്തും.ട

അമ്പാട്ടി റായുഡു, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്കു പകരം ലോകേഷ് രാഹുല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരും ടീമിലെത്തി. ഓസീസ് നിരയിലും രണ്ടു മാറ്റമുണ്ട്. മാര്‍ക്കസ് സ്റ്റോയ്‌നിസിനു പകരം ആഷ്ടണ്‍ ടേണറും നേഥന്‍ ലയണിനു പകരം ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫും ടീമില്‍ മടങ്ങിയെത്തി.

Read more

ആദ്യ 2 ഏകദിനങ്ങളും വിജയിച്ച് ആത്മവിശ്വാസത്തിന്റെ കൊടുമുടി കയറിയ ഇന്ത്യയെ റാഞ്ചിയിലെ മൂന്നാം ഏകദിനത്തില്‍ 32 റണ്‍സിനു വീഴ്ത്താനായതിന്റെ ആവേശത്തിലാണ് ഓസീസ്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒഴികെയുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ നിറം മങ്ങിയ പരമ്പരയിലെ മൂന്നു കളികളിലും ഒപ്പം നില്‍ക്കുന്ന പ്രകടനമാണ് ഏകദിന റാങ്കിങിലെ ആറാം സ്ഥാനക്കാരായ ഓസീസ് പുറത്തെടുത്തത്. പരമ്പര സ്വന്തമാക്കി ലോകകപ്പിന് നന്നായൊരുങ്ങുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ടോപ്പ് ഓര്‍ഡറില്‍ രോഹിത് ധവാന്‍ സഖ്യം ഫോം ഔട്ടായതാണ് ഇന്ത്യയുടെ പ്രധാന തലവേദന. പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഓസീസ് സ്പിന്നര്‍ ആദം സാംപയെ അതിജീവിക്കുക എന്നതാകും ഇന്ത്യയുടെ പ്രധാന വെല്ലുവിളി..