പിങ്ക്‌ ബോളിലുള്ള ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തുടക്കം പാളി ; ഓപ്പണര്‍മാര്‍ രണ്ടു പേരും പുറത്തായി, പരിക്ക് വലച്ച് ശ്രീലങ്ക

ശ്രീലങ്കയ്ക്ക് എതിരേയുള്ള ആദ്യ പിങ്ക്‌ബോള്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിക്കറ്റ് നഷ്ടം. നായകന്‍ രോഹിത്ശര്‍മ്മ ഉള്‍പ്പെടെ രണ്ട് ഓപ്പണര്‍മാര്‍ പുറത്തായി. നാലു റണ്‍സ് എടുത്ത മായങ്ക് അഗര്‍വാള്‍ റണ്ണൗട്ടായപ്പോള്‍ നായകന്‍ രോഹിത് ശര്‍മ്മ എംബുല്‍ഡെനിയയുടെ പന്തില്‍ ഡി സില്‍വ പിടികൂടുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഈ മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യ പരമ്പര നേടും. ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയം നേടിയിരുന്നു. ഈ മത്സരം ജയിക്കുക എന്നത് ശ്രീലങ്കയുടെ അഭിമാന പ്രശ്‌നമാണ്. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ നാലു റണ്‍സിനാണ് പുറത്തായത്. തൊട്ടുപിന്നാലെ 15 റണ്‍സ് എടുത്ത രോഹിത് ശര്‍മ്മയും പുറത്തായി. ഹനുമ വിഹാരിയും വിരാട്‌കോഹ്ലിയുമാണ് ക്രീസില്‍.

ബംഗലുരുവിലെ ചിന്നസ്വാമി സ്്‌റ്റേഡിയത്തില്‍ ഡേ ആന്റ് നൈറ്റായിട്ടാണ് മത്സരം നടക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്നിംഗ്‌സിനും 222 റണ്‍സിനുമായിരുന്നു ഇന്ത്യ വിജയിച്ചത്. ഈ മത്സരത്തില്‍ ജയന്ത് യാദവിന് പകരം അക്‌സര്‍പട്ടേലിനെ ഇന്ത്യ ടീമിലെടുത്തു. പുതും നിസ്സാങ്ക, ലാഹിരു കുമാര എന്നിവരെ മാറ്റിയാണ് ശ്രീലങ്ക മത്സരത്തിന് എത്തിയത്.