സൂര്യശോഭയിൽ മിന്നി ഇന്ത്യ, അതിനിടയിലും ഹാട്രിക് നേടി സൗത്തീ

2022 ലെ ടി20 ലോകകപ്പ് തോൽവിക്ക് ശേഷം വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന ഇന്ത്യൻ ടീമിൽ അതിന്റെ ആദ്യ പടിയായി കണക്കാക്കപ്പെടാവുന്ന പരമ്പരയായ കിവികൾക്ക് എതിരെയുള്ള പരമ്പരയിൽ രണ്ടാം മത്സരത്തിൽ തീസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിറങ്ങിയഇന്ത്യക്ക് സൂര്യകുമാർ ഷോയിൽ കൂറ്റൻ സ്കോർ . ലോകകപ്പിൽ എവിടെ നിർത്തിയോ അവിടെ നിന്ന് തുടങ്ങിയ സൂര്യകുമാർ നേടിയ തകർപ്പൻ സെഞ്ചുറി മികവിലാണ് ഒരു ഘട്ടത്തിൽ 160 കടന്നാൽ ഭാഗ്യം എന്ന് കരുതിയ ഇന്ത്യൻ സ്കോർ ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസിൽ എത്തിയത്. സൂര്യകുമാർ വെറും 51 പന്തിലാണ് 111 റൺസ് നേടിയത്.

ഓപ്പണറുമാരെ മാറ്റിയെങ്കിലും ഓപ്പണിങ്ങിലെ ശാപം ഇന്ത്യക്ക് തുടർന്നപ്പോൾ സ്കോർ ആദ്യം ഇഴഞ്ഞു. രാഹുലിന്റെ മാർഗം സ്വീകരിച്ച് പന്ത് ഇന്ന് നേരത്തെ പുറത്തായി. നേടാനായത് 6 റൺസ് മാത്രം.ശേഷം ഇഷാൻ കിഷൻ- സൂര്യകുമാർ സഖ്യം പതുകെ സ്കോർ ബോർഡ് ഉയർത്തി. ഇടക്ക് ചില മികഹ് ഷോട്ടുകൾ കളിച്ചെങ്കിലും ഇഷാൻ പതുക്കെയാണ് ബാറ്റ് വീശിയത്. അതിനാൽ തന്നെ വലിയ റിസ്‌ക്കിന് സൂര്യ മുതിർന്നില്ല.

ഇഷാൻ 36 റൺസ് നേടി മടങ്ങിയ ശേഷമാണ് സൂര്യ ട്രാക്ക് മാറ്റിയത്. ഇനി ആരൊക്കെ വന്നാലും പോയാലും ഞാൻ അടിക്കും എന്ന രീതിയിൽ ട്രാക്ക് മാറ്റിയ താരം കിവി ബോളറുമാരെ എല്ലാം അടിച്ചുതകർത്തു, താരം
അടിച്ച ഷോട്ടുകൾ എല്ലാം അത്ര മികച്ചതായിരുന്നു. ഗ്രൗണ്ടിൽ നിങ്ങൾ ഇഷ്ടമുള്ള സ്ഥലത്ത് ആളെ നിർത്തിക്കോ എവിടെ ഇട്ടാലും ഞാൻ അടിക്കും എന്ന രീതിയിലാണ് താരം കളിച്ചത്. ലോകോത്തര ബോളറുമാർ എല്ലാം സൂര്യക്ക് മുന്നിൽ പഞ്ചറായി. ഒടുവിൽ അർഹിച്ച സെഞ്ചുറിയും നേടി.

അവസാന ഓവറിൽ ഹാർദിക്, ദീപക്ക് ഹൂഡ, വാഷിംഗ്‌ടൺ സുന്ദർ എന്നിവരെ തുടരെ പുറത്താക്കി ഹാട്രിക്ക് തികച്ച സൗത്തീ ആ ഓവറിൽ സൂര്യ സ്ട്രിക്കിൾ എത്തുന്നത് തടഞ്ഞു. ഇല്ലായിരുന്നു എങ്കിൽ ഇന്ത്യൻ സ്‌കോർ 200 കടക്കുമായിരുന്നു. കിവികൾക്കായി സൗത്തീ മൂന്നും ഫെർഗുസൺ രണ്ടും വിക്കറ്റ് നേടിയപ്പോൾ ശ്രേയസ് അയ്യർ ഹിറ്റ് വിക്കറ്റായി മടങ്ങി.

സീനിയർ താരങ്ങൾ ലോകകപ്പിന് ശേഷം നാട്ടിലേക്ക് മടങ്ങിയതിനാൽ, കിവീസിനെതിരായ പോരാട്ടത്തിൽ മധ്യനിരയിൽ ഒരു കൂട്ടം യുവ പ്രതിഭകൾ ടീമിൽ ഇടം നേടിയിട്ടുണ്ട്. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ടി20 ടീമിനെ നയിക്കുമ്പോൾ ധവാൻ ഏകദിനത്തിൽ ക്യാപ്റ്റനായി ചുമതലയേൽക്കും. മുൻ ഇന്ത്യൻ ബാറ്റിംഗ് താരവും നിലവിലെ എൻസിഎ മേധാവിയുമായ വിവിഎസ് ലക്ഷ്മണാണ് മുഖ്യ പരിശീലകനായി എത്തുന്നത്.