ഗബ്ബ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; സെഞ്ച്വറിക്കരികെ വീണ് ഗില്‍

ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ വിജയത്തിനായി പൊരുതുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെന്ന നിലയിലാണ്. 41.3 ഓവര്‍ ശേഷിക്കെ വിജയം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് ഇനി 153 റണ്‍സ് കൂടി വേണം. പൂജാരയും (43*) പന്തുമാണ് (2*) ക്രീസില്‍.

ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി എന്ന ലക്ഷ്യത്തിന് വെറും 9 റണ്‍സ് മാത്രം അകലെ വെച്ച് ഗില്‍ പുറത്തായത് വിഷമകരമായ കാഴ്ചയായി. 146 പന്തുകളില്‍ നിന്നും എട്ട് ഫോറുകളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയില്‍ ഗില്‍ 91 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ പൂജാരയ്ക്കൊപ്പം ചേര്‍ന്ന് 114 റണ്‍സിന്റെ കൂട്ടുകെട്ടാണ് യുവതാരം പടുത്തുയര്‍ത്തിയത്.

ഓപ്പണര്‍ രോഹിത് ശര്‍മയെ ടീം സ്‌കോര്‍ 18 റണ്‍സിലെത്തിനില്‍ക്കുമ്പോള്‍ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ഏഴു റണ്‍സായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. രഹാനെ 24 റണ്‍സെടുത്ത് പുറത്തായി. ഓസീസിനായി പാറ്റ് കമ്മിന്‍സ് രണ്ടും നഥാന്‍ ലിയോണ്‍ ഒരു വിക്കറ്റും വീഴ്ത്തി.

Image

Read more

നേരത്തെ രണ്ടാം ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ മികവില്‍ ഓസീസ് ഇന്നിംഗ്സ് ഇന്ത്യ 294 റണ്‍സില്‍ അവസാനിപ്പിച്ചിരുന്നു. ഇന്ത്യയ്ക്കായി ഷാര്‍ദുല്‍ താക്കൂര്‍ നാലു വിക്കറ്റ് വീഴ്ത്തി. അര്‍ദ്ധ സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. സ്മിത്ത് 74 പന്തുകള്‍ നേരിട്ട് ഏഴു ബൗണ്ടറികളടക്കം 55 റണ്‍സെടുത്തു.