കുറഞ്ഞ ഓവർ നിരക്ക് ആണേൽ ബാറ്റ്‌സ്മാന്മാർക്ക് അനുകൂലമായ നിയമം വേണം, പിന്നെ ബോളറുമാരുടെ ആവശ്യം ഇല്ലലോ

ഈ സീസൺ പ്രീമിയർ ലീഗിന്റെ താരം ആരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഒള്ളു- ജോസ് ബട്ലർ. കരിയറിലെ തന്നെ പീക് ഫോമിലാണ് താരമിപ്പോൾ. തുടക്കത്തിലേ പുറത്താക്കിയില്ലെങ്കിൽ താരം ഏതൊരു ബോളിംഗ് നിരയെയും അടിച്ചുപരത്തും. ഇനിയും മത്സരങ്ങൾ ശേഷിക്കെ മൂന്ന് സെഞ്ച്വറികള്‍ നേടിയ താരം 7 കളികളില്‍ നിന്നും 491 റണ്‍സാണ് താരം ഇതുവരെ നേടിയത്. ഇപ്പോഴിതാ റോയല്‍സിന്റെ വിജയങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്ന ബട്‌ലര്‍ ഐപിഎല്ലില്‍ കൊണ്ടുവരേണ്ട ഒരു സുപ്രധാന നിയമത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ.

“കുറഞ്ഞ ഓവര്‍ നിരക്കാണെങ്കില്‍ ബാറ്റര്‍മാര്‍ക്ക് അനുകൂലമാകുന്ന രീതിയില്‍ ഫീല്‍ഡ് വിന്യാസം മാറ്റം വരുത്തണമെന്ന നിയമം ഐപിഎല്ലില്‍ കൊണ്ടുവരണം. ലോകം മുഴുവൻ ഉള്ള വിവിധ ലീഗുകളിൽ ഈ രീതി നടക്കുന്നുണ്ട്. കുറഞ്ഞ ഓവർ നിരക്കിൽ നിൽക്കുന്ന സമയത്ത് ആണേൽ ഈ തീരുമാനം എടുക്കണം.നിശ്ചിത ഓവര്‍ മുതല്‍ സര്‍ക്കിളിന് പുറത്ത് നാല് ഫീല്‍ഡര്‍മാരെ മാത്രമേ അനുവദിക്കാൻ പാടൊള്ളു.”

ബാറ്റ്‌സ്മാൻമാരുടെ കളിയെന്നാണ് ഇപ്പോൾ ക്രിക്കറ്റ് അറിയപ്പെടുന്നത് തന്നെ. എല്ലാ നിയമങ്ങളും അവർക്ക് അനുകൂലമാണ്. അങ്ങനെ ഉള്ള സാഹചര്യത്തിൽ ഇത്തരം നിയമം കൂടി വന്നാൽ പിന്നെ ബോളറുമാർക്ക് ഏതാ റോൾ ഉണ്ടാവുക എന്നാണ് ആരാധകർ ബട്ട്ലർ പറഞ്ഞ അഭിപ്രായം മുൻനിർത്തി ചോദിക്കുന്നത്.

Read more

മാരക ഫോം തുടര്‍ന്നാല്‍ 2016ല്‍ വിരാട് കോഹ്ലി നേടിയ സീസണില്‍ 973 റണ്‍സെന്ന റെക്കോഡും ബട്‌ലര്‍ക്കു മുന്നില്‍ വീഴാം. ഏഴു ഗ്രൂപ്പു മല്‍സരങ്ങളും പ്ലേ ഓഫും അവശേഷിക്കെ ഇനി ഏതൊക്കെ റെക്കോഡുകളാണ് ബട്‌ലര്‍ തകര്‍ത്തെറിയുക എന്ന് ഉറ്റുനോക്കുകയാണ് കായികലോകം.